2018, നവംബർ 3, ശനിയാഴ്‌ച

സുശ്രുതൻ


സുശ്രുതൻ 

BC ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച്ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സർജറി. എന്നാൽ, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സർജൻമാർ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌ സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നു സുശ്രൂതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.
തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക്‌ കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ്‌ കരുതുന്നത്‌. പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ്‌ അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം.

സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ…..

ചരകത്തെക്കാൾ ആധുനികമാണ്‌ സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ്‌ 'സുശ്രുതസംഹിത'. അഥർവേദത്തിന്റെ ഉപാംഗമാണ്‌ ആയുർവേദമെന്ന്‌ സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ്‌ സുശ്രുതസംഹിതയിൽ പ്രാധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിത വിവരിക്കുന്നു. ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ.
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌ സി.കെ. വാസുദേവശർമയാണ്‌. സൂത്രസ്ഥാനം ‍വടക്കേപ്പാട്ട് നാരായണൻ ‍നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾ എം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വർഷം മുമ്പാണ്‌ ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതൻ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.

2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

കണ്ണകി


കണ്ണകി

തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെ പ്രതികാരമൂർത്തയായ കണ്ണകി ശപിച്ച്, മധുര നഗരം ചുട്ടെരിച്ചു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം.

ഇതിഹാ‍സച്ചുരുക്കം

കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.

പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.

കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.

തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോ അടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്.
കണ്ണകിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ

കണ്ണകി അഥവാ കണ്ണകി അമ്മൻ പാതിവൃത്യത്തിന്റെ ദേവതയായി തമിഴ്‌നാട്ടിൽ ആരാധിക്കപ്പെടുന്നു. ഭർത്താവിന്റെ വഴിവിട്ട പെരുമാറ്റത്തിനുശേഷവും ഭർത്താവിനോടുള്ള അകമഴിഞ്ഞ ആരാധനയുടെ പേരിൽ കണ്ണകി ആരാധിക്കപ്പെടുന്നു.

പതിനി എന്ന ദേവതയായി സിംഹള പുരോഹിതർ കണ്ണകിയെ ശ്രീലങ്കയിൽ ആരാധിക്കുന്നു. ശ്രീലങ്കൻ തമിഴർ കണ്ണകി അമ്മൻ എന്ന പേരിലും കണ്ണകിയെ ആരാധിക്കുന്നു.

എങ്കിലും സമൂഹത്തിന്റെ ഒരു വിഭാഗം ജനങ്ങൾ കണ്ണകിയുടെ ഭർത്താവിനോടുള്ള വിധേയത്വം അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ ഒരു പ്രതീകമായി കാണുന്നു. തമിഴ്‌നാട്ടിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഭരണകാലത്ത് മദ്രാസിലെ കണ്ണകി പ്രതിമ 2001 ഡിസംബറിൽ നീക്കം ചെയ്തിരുന്നു. ജൂൺ 3, 2006-ൽ കരുണാനിധി ഈ പ്രതിമ പുന:സ്ഥാപിച്ചു

ശബരി

തപസ്വിനിയായ ശബരി 

ആരണ്യകാണ്ഡത്തില്‍ അല്പനേരം മാത്രമേ സാന്നിധ്യം ഉള്ളൂവെങ്കിലും അതിനുള്ളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ച് വായനക്കാരന്റെ മനസ്സില്‍ ഇടംനേടുന്ന കഥാപാത്രമാണ് ശബരി. നിഷ്‌കളങ്കവും ദൃഢവുമായ വിഷ്ണുഭക്തിയാണ് ശബരി എന്ന കാട്ടാള സ്ത്രീയെ അവിസ്മരണീയയാക്കുന്നത്. ഗന്ധര്‍വനായിരുന്ന കബന്ധന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഘോരവനത്തിനകത്തുള്ള ശബരി ആശ്രമത്തില്‍ ശ്രീരാമലക്ഷ്മണന്മാര്‍ എത്തിച്ചേരുന്നത്. ശബരി ആശ്രമം സ്ഥിതിചെയ്യുന്ന സ്ഥലമായിരുന്നിരിക്കണം ശബരിമല എന്ന് ഊഹിക്കപ്പെടുന്നു. അടുത്തുതന്നെയുള്ള പമ്പാനദിയെക്കുറിച്ചും പരാമര്‍ശമുണ്ടല്ലോ. മറ്റു രാമായണങ്ങളിലുള്ളപോലെ ശബരിയുടെ മാലിനി എന്ന ഗന്ധര്‍വ ജന്മത്തെക്കുറിച്ചൊന്നും എഴുത്തച്ഛന്‍ സൂചിപ്പിക്കുന്നില്ല. വളരെ കൈയൊതുക്കത്തോടെ, ഔചിത്യത്തോടെയാണ് ശബരിയെ ആചാര്യന്‍ അവതരിപ്പിക്കുന്നത്. ''പാദ്യാര്‍ഗ്ഘ്യാസനാദികളാലേ പൂജിച്ചുതന്‍ പാദതീര്‍ഥാഭിഷേകവും ചെയ്ത്, ഭോജനത്തിന് ഫലമൂലാദികള്‍ നല്‍കി''യാണ് എഴുത്തച്ഛന്റെ ശബരി രാമലക്ഷ്മണന്മാരെ സ്വീകരിക്കുന്നത്. തന്റെ ഗുരുഭൂതന്മാരായ മതംഗാദി മുനിമാര്‍ ആയിരത്താണ്ട് വിഷ്ണുവിനെ പൂജിച്ചിട്ടും അവര്‍ക്കാര്‍ക്കും ലഭിക്കാത്ത മഹാഭാഗ്യമാണ് തനിക്ക് കൈവന്നതെന്ന് ശബരി ആഹ്ലാദിക്കുന്നു.

''ജ്ഞാനമില്ലാത്ത ഹീനജാതിയിലുള്ള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്ലല്ലോ''

എന്ന് ശബരി വിനയാന്വിതയാകുന്നുണ്ട്. ശ്രീരാമനില്‍ നിന്ന് നേരിട്ട് മുക്തിക്കുള്ള ഉപദേശം ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ചവളാണ് ശബരി. ''പുരുഷ സ്ത്രീ ജാതിനാമാദികളല്ല'' ദൃഢമായ ഭക്തിയാണ് മുക്തിക്ക് കാരണമെന്ന് രാമന്‍ അവളോട് പറയുന്നു. സജ്ജനസംഗം, വിഷ്ണു കഥാലാപനം, ഗുണകീര്‍ത്തനം, വചോവ്യാഖ്യാനം, ആചാര്യ ഉപാസന, പുണ്യശീലത്വം, യമനീയമാദികളോടെ മുടങ്ങാത്ത പൂജ, തത്ത്വവിചാരം, വിഷയവൈരാഗ്യം എന്നിങ്ങനെ ഒമ്പത് വിധത്തിലുള്ള ഭക്തിസാധനകളെക്കുറിച്ചും രാമന്‍ ശബരിക്ക് വിശദീകരിക്കുന്നു. അതിനുശേഷം സീതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശബരിയോട് ചോദിച്ചറിയുന്നു. ദിവ്യദൃഷ്ടിയുള്ളവളാണ് ശബരി. സീതാദേവി ലങ്കാപുരിയില്‍ ഉണ്ടെന്നും അടുത്തുതന്നെയുള്ള പമ്പാസരസ്സിന്റെ മുന്‍ഭാഗത്തുള്ള ഋഷിമൂക പര്‍വതത്തില്‍ സുഗ്രീവന്‍ ബാലിയെ പേടിച്ച് വസിക്കുന്നുണ്ടെന്നും സുഗ്രീവനോട് സഖ്യംചെയ്താല്‍ സീതയെ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും ശബരി രാമനെ അറിയിക്കുന്നു. തുടര്‍ന്ന് രാമപാദം ചേരാന്‍ അഗ്‌നിപ്രവേശം ചെയ്യുകയാണ് ശബരി. ''താഴ്ന്നവളായാലും ഭക്തവത്സലനായ രാമന്‍ പ്രസാദിച്ചാല്‍ മോക്ഷം കിട്ടും എന്ന് എഴുത്തച്ഛന്‍ ശബരിയുടെ അനുഭവത്തെ മുന്‍നിര്‍ത്തി പ്രസ്താവിക്കുന്നുണ്ട്. കാട്ടാളസ്ത്രീ ആണെങ്കിലും ഭക്തികൊണ്ടും ഔചിത്യംകൊണ്ടും വിനയംകൊണ്ടും ദേവശോഭയോടെ വിളങ്ങുന്ന കഥാപാത്രമാണ് ശബരി.

2018, ജൂലൈ 11, ബുധനാഴ്‌ച

രാമായണ മാസാചരണം

രാമായണ മാസാചരണം


അങ്ങനെ അന്ന് രാമായണമാസം പിറന്നു..!
കൊല്ലവര്ഷാരംഭത്തെക്കുറിച്ച് തര്ക്കമുണ്ടാവാം. എന്നാല് കൊല്ലവര്ഷത്തില് പന്ത്രണ്ട് മാസങ്ങള്: അതിലൊന്ന് കര്ക്കിടകം. തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്ക്കിടകം ഇപ്പോള് കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില് അത് രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം കര്ക്കിടകം രാമായണ മാസാചരണത്തിന് വഴിമാറി.
1930കളില് കേരളത്തില് മുഴങ്ങിയ "രാമായണം കത്തിക്കുക" എന്ന ആഹ്വാനത്തില് നിന്നും രാമായണ മാസത്തിലേക്കുളള കേരള സമൂഹത്തിന്റെ സംക്രമണത്തിനു പിന്നില് സോദ്ദേശ്യപൂര്വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്ത്താക്കളുടെ തപസിന്റെ ബലമാണുള്ളത്. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹദ്ദര്ശനത്തിന് മുകളില് കുതര്ക്കത്തിന്റെ കരിമ്പടം ചാര്ത്തിക്കൊണ്ട് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന ആഹ്വാനം മുഴങ്ങിയ കേരളം. രാമായണവും മഹാഭാരതവും ചുട്ടെരിക്കുക, ക്ഷേത്രങ്ങള് തട്ടിനിരത്തി കപ്പവെക്കുക എന്ന കമ്മ്യൂണിസ്റ്റ്‌ കാപട്യത്തിന് വേര്കിളിര്ത്ത കേരളം. ആ കേരളത്തിലാണ് ആധ്യാത്മികതയുടെ തിരത്തളളല് പോലെ ഇന്ന് രാമായണ മാസം ആചരിക്കുന്നത്.

1982 ഏപ്രില് 4, 5 തിയ്യതികളില് എറണാകുളത്ത് നടന്ന ഐതിഹാസികമായ ഒരു സമ്മേളനത്തിന്റെ ചരിത്രത്തിലേക്കാണ് രാമായണമാസത്തിന്റെ വേരുകള് നീണ്ടുചെല്ലുന്നത്. ഹൈന്ദവ ഐക്യത്തിന്റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത് നടന്ന വിശാല ഹിന്ദുസമ്മേളനം കേരളചരിത്രത്തിലെ ഒരു നാഴികകല്ലാണ്. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്ത്ഥയും ഡോ. കരണ്സിങ്ങും ആര്എസ്എസ് സര്സംഘചാലക് ബാലാസാഹേബ് ദേവറസും പങ്കെടുത്ത സമ്മേളനത്തില് 'ഹിന്ദുക്കള് നാമൊന്നാണേ' എന്ന ഈരടികളുമായി ലക്ഷങ്ങളാണ് അണിചേര്ന്നത്. വലുപ്പം കൊണ്ടും ഉള്ളടക്കം കൊണ്ടും സവിശേഷവും സമ്പന്നവുമായിരുന്നു ആ സമ്മേളനം.
വിശാല ഹിന്ദുസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളന വേദിയില് നടന്ന മംഗളപൂജയില് ശ്രീനാരായണ പരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര് ശ്രീധരന് തന്ത്രിയായിരുന്നു കാര്മികത്വം വഹിച്ചത്. പാരമ്പര്യ തന്ത്രിമുഖ്യരില് പ്രമുഖനായ സൂര്യ കാലടി സൂര്യഭട്ടതിരിപ്പാട് താന് പരികര്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി. അനുജന് ഭട്ടതിരിപ്പാട്ടും ഷര്ട്ട് ഊരിവച്ച് താനും പരികര്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഭ്രാന്താലയത്തില് നിന്നും തീര്ത്ഥാലയത്തിലേക്കുള്ള കേരളത്തിന്റെ തീര്ഥയാത്രയിലെ അവിസ്മരണീയ സംഭവം.
വിശാലഹിന്ദു സമ്മേളനത്തിന്റെ സംഘാടകസമിതി തുടര്ന്ന് ഒരു സംഘടനയായി പ്രവര്ത്തിക്കാന് തീരുമാനിക്കുകയും ചെയ്തു. 1982 ജൂണ് 6 ന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില് എ.ആര്. ശ്രീനിവാസന്റെ അധ്യക്ഷതയില് ചേര്ന്ന വിശാലഹിന്ദു സമ്മേളന നിര്വ്വാഹക സമിതി യോഗത്തിലാണ് കര്ക്കിടകമാസം രാമായണ മാസമായി ആചരിക്കാന് തീരുമാനിച്ചത്. ശ്രീനാരായണ ഗുരുദേവന്, ചട്ടമ്പിസ്വാമികള്, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള് ആചാര്യത്രയം എന്ന രീതിയില് സമാഘോഷിക്കാനും യോഗം തീരുമാനിച്ചു.
അതോടെ, മുനിഞ്ഞുകത്തുന്ന നിലവിളക്കു വെട്ടത്തില് മുത്തശ്ശിമാര് ഒരു ചടങ്ങുപോലെ വായിച്ചു തീര്ത്ത രാമായണം, ഗ്രാമ- നഗര ഭേദമെന്യേ പൊതുവേദികളില് വായിക്കാന് തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്, പൊതുവേദികളില് രാമായണ വായനയ്ക്കപ്പുറത്തേക്ക് രാമായണദര്ശനത്തിന്റെ ഗരിമ വിളംബരം ചെയ്യുന്ന വിദ്വല് സദസ്സുകള് ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണ പരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത്‌ പരിഷ്കരിച്ചു കൊണ്ട് കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി.
എന്നാല് എളുപ്പമായിരുന്നില്ല ഈ സംക്രമണദശ. രാമായണ മാസാചരണത്തെ എതിര്ക്കാന് പതിവുപോലെ കേരളത്തിലും ചിലരുണ്ടായി. മാര്ക്സിസ്റ്റ്‌ പാര്ട്ടിയും പുരോഗമന കലാസാഹിത്യ സംഘവും രാമായണ മാസാചരണത്തെ ശക്തമായി എതിര്ത്തുകൊണ്ട് രംഗത്തുവന്നു. "രാമായണമല്ല രാവണായനമാണ് വേണ്ടതെന്ന" ആഹ്വാനവും, ശ്രീരാമനെയും സീതയെയും രാമായണത്തെയും പുച്ഛിച്ചുകൊണ്ടുള്ള എഴുത്തും പ്രഭാഷണവും അരങ്ങേറി. തിരുനല്ലൂര് കരുണാകരന് മുതല് ഇഎംഎസ് വരെ അണിനിരന്ന ഈ എതിര്പ്പിന് കരുത്തായി സിപിഎം പാര്ട്ടി യന്ത്രവും പ്രവര്ത്തിച്ചു. സുദീര്ഘമായ സംവാദങ്ങള്, മറുപടികള് കൊണ്ട് കേരളത്തിന്റെ വൈചാരിക രംഗം ചൂടുപിടിച്ചു.

1982 ജൂലൈ 25ന് തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററില് പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുനെല്ലൂര് കരുണാകരന് ഇങ്ങനെ പറഞ്ഞു: "ശ്രീരാമന് രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില് ഒരു ശൂദ്രന് തപസു ചെയ്തു. വിവരമറിഞ്ഞ വിശ്വാമിത്രന് ശൂദ്രന് തപസുചെയ്യുന്നത്‌ അധര്മമാണെന്ന് ശ്രീരാമനെ അറിയിച്ചു. രാമന് ആ ശുദ്ധാത്മാവിന്റെ കഴുത്തു വെട്ടി. രാമരാജ്യം പുനഃസ്ഥാപിക്കാന് ശ്രമിക്കുന്നവര്ക്കെതിരേ ജാഗ്രത പാലിക്കണം".
ഇഎംഎസ് നമ്പൂതിരിപ്പാട്‌ മാര്ക്സിസവും മലയാള സാഹിത്യവും എന്ന പുസ്തകത്തില് എഴുതി: "ഈ കൃതികള് (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസപ്പെടുത്തുന്ന ഒരു വീക്ഷണഗതിയാണ് സാധാരണക്കാരുടെ മനസില് ഉണര്ത്തിവിട്ടത് എന്ന് തീര്ച്ചയാണ്. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്ത്തു മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക് സ്വയം പരിഷ്കരിക്കാനും മനുഷ്യസമൂഹത്തിന്റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില് തങ്ങളുടെ സാഹിത്യവും സംസ്കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ല".
എന്നാല് ഇത്തരം ദുര്വ്യാഖ്യാനങ്ങള്ക്ക് മറുപടി പറഞ്ഞുകൊണ്ട് ഇതിഹാസ സമാനമായ വൈചാരിക മുന്നേറ്റമാണ് കേരളത്തില് നടന്നത്. പി. പരമേശ്വര്ജിയുടെയും പി. മാധവ്ജിയുടെയും നേതൃത്വത്തില് നടത്തിയ വൈചാരിക മഥനത്തില് രാവണപക്ഷം തോറ്റൊടുങ്ങിയെന്നതു ചരിത്രം. കേരളം കര്ക്കിടകത്തെ രാമായണമാസമാക്കി മാറ്റി.
ഒരു വര്ഷം കഴിയുമ്പോഴേക്കും ഇഎംഎസ് അടക്കം അടവുമാറ്റി. "രാമായണം പോലെയുള്ള ക്ലാസിക് കൃതികള് ഇന്ത്യന് ജനതയുടെ പൊതു സ്വത്താണെന്നും ഒരു കാര്യവിചാരവുമില്ലാതെ മാര്ക്സിസ്റ്റ്‌ വിമര്ശകര് അത്തരം കൃതികളെ വിമര്ശിച്ചത് പ്രാകൃതമായ മാര്ക്സിസമാണെന്നും" നമ്പൂതിരിപ്പാടു ചുവടുമാറ്റി.
ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്റർ പി. പരമേശ്വരന് പറയുന്നു, "കര്ക്കിടക മാസത്തില് രാമായണ വായന കേരളത്തില് പതിവുണ്ടായിരുന്നു. എന്നാല് രാമായണ മാസാചരണം അതിന് സാമൂഹികമായ മാനം നല്കി. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്ച്ചകള് നടന്നു. രാമായണം സമൂഹജീവിതത്തിന് ഉപയുക്തമായ രീതിയില് പ്രയോജനപ്പെടുത്തുക എന്നതാണ് മാസാചരണം ലക്ഷ്യംവെച്ചത്. കേവലം വായന മാത്രമല്ല".

ഇന്ന് ക്ഷേത്രസങ്കേതങ്ങള് മുതല് സര്വകലാശാലകളിൽ വരെ രാമായണ ചര്ച്ചകള് നടക്കുന്നു. മാധ്യമങ്ങളില് രാമായണമാസ ദിനാചരണ വാര്ത്തകള് നിറയുന്നു. കള്ളക്കര്ക്കിടകം രാമായണ മാസാചരണത്തിന് വഴിമാറിയത് സോദ്ദേശ്യപൂര്ണമായ ഒരു പ്രയത്നത്തിന്റെ ഫലമായിരുന്നു. കേരളത്തെ പുന:സൃഷ്ടിക്കാനുള്ള മഹാപ്രയത്നത്തിലെ ചെറുതല്ലാത്ത ഒരു ചുവട്. ആ ചരിത്ര മുഹൂര്ത്തത്തെ പി. പരമേശ്വരന് ഓര്ത്തെടുക്കുന്നു-
"വിശാല ഹിന്ദുസമ്മേളനം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഭാരതത്തിലെമ്പാടും ഇത്തരം വിരാട് ഹിന്ദുസമ്മേളനങ്ങള് നടന്നിരുന്നു. അതിന്റെ ഭാഗമായാണ് കൊച്ചിയിലും വിശാല ഹിന്ദുസമ്മേളനം നടന്നത്. ഡോ. കരണ്സിങ്ങായിരുന്നു അന്ന് മുഖ്യാതിഥിയായി പങ്കെടുത്തത്. എം.കെ.കെ. നായര്, പി. മാധവ്ജി, കെ. ഭാസ്കര് റാവുജി എന്നിവരൊക്കെയായിരുന്നു അതിന്റെ മുഖ്യ ആസൂത്രകരായി ഉണ്ടായിരുന്നത്.
പുരോഗമന കലാസാഹിത്യസംഘം രാമായണവും ഭാരതവും ചുട്ടെരിക്കണമെന്ന ആഹ്വാനം മുഴക്കിയ കാലമായിരുന്നു അത്. പലയിടങ്ങളിലും അവരത് നടപ്പാക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ നശിപ്പിക്കാനുള്ള നീക്കമായാണ് അതിനെ കണ്ടത്. ഈ സാഹചര്യത്തിലാണ്‌ രാമായണ മാസാചരണം വ്യാപകമായി നടത്തണമെന്ന ചിന്ത ഉടലെടുത്തത്. വിശാലഹിന്ദു സമ്മേളനത്തിന്റെ കൊച്ചി യോഗത്തില് അത്തരമൊരു പ്രമേയം അംഗീകരിക്കുകയും ചെയ്തു".

ജന്മഭൂമി കോഴിക്കോട് ബ്യൂറോ ചീഫും ആര്
എസ്എസ് പ്രാന്ത പ്രചാർ പ്രമുഖുമായ എം. ബാലകൃഷ്ണന് എഴുതിയ ലേഖനത്തിൽ നിന്ന്

ഗുരുപൂജ ഗുരുദക്ഷിണ മഹോത്സവം

രാഷ്ട്രീയ സ്വയം സേവക സംഘം  ....... ശാഖ 

ഗുരുപൂജ ഗുരുദക്ഷിണ മഹോത്സവം 


  പ്രിയ ബന്ധു, നമസ്തെ

       ഗുരുബ്രഹ്മ, ഗുരുവിഷ്ണു ഗുരുദേവോ മഹേശ്വേര:ഗുരു സാക്ഷാൽ പരം ബ്രഹ്മം തസ്മയ് ശ്രീ ഗുരുവേ  നമ:

       ഭാരതീയ സങ്കൽപ്പത്തിൽ ഈശ്വര തുല്യമായ സ്ഥാനമാണ് ഗുരുവിന് നൽകിയിട്ടുള്ളത്. ശിഷ്യന്റെ മനസ്സിലെ അന്ധകാരത്തെ അകറ്റി അവിടെ അറിവിന്റെ പ്രകാശം പരത്താൻ കഴിവുള്ളവനാണ്  ഗുരു.  ജഗത്ഗുരു വ്യാസൻ, ദ്രോണാചാര്യർ, ശങ്കരാചാര്യർ, ശ്രീരാമകൃഷണ പരമഹംസർ, ശ്രീ നാരായണ ഗുരു തുടങ്ങി ഒരു വലിയ ഗുരു പരമ്പര തന്നെ നമുക്കുണ്ട്.

ഗുരുസ്ഥാനത്തിന്റെ മഹത്വം പോലെ തന്നെ മഹത്വരമാണ്  ഗുരുദക്ഷിണയും. ഗുരുദക്ഷിണ ചെയ്യുന്നതിലൂടെയാണ് ഒരു ശിഷ്യന് പൂർണ്ണതയുണ്ടാകുന്നത്. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് നിറഞ്ഞ മനസ്സാലെ സമർപ്പിക്കുകയും വേണം. ശരീരമോ മനസ്സോ സമ്പത്തോ ഗുരുവിന്റെ ഇങ്കിതം അറിഞ്ഞ് ഗുരുദക്ഷിണ ചേയ്യേണ്ടത് ഓരോശിഷ്യന്റെയും കർത്തവ്യമാണ്.
അനശ്വരവും പരം പവിത്രവുമായ ഭഗവദ് ധ്വജത്തെ ഗുരുവായി സങ്കൽപിച്ചാണ് രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. ആ ഗുരുവിന് ഗുരുദക്ഷിണ ചെയ്യേണ്ടത് ഓരോ സ്വയം സേവകന്റെയും കർത്തവ്യ മാണ്.

രാഷ്ട്രീയ സ്വയംസേവക സംഘം   ....... ശാഖയുടെ ഗുരുപൂജ - ഗുരുദക്ഷിണ (ഗുരുപൂർണിമ ) ഉത്സവം 29.07.2018 ന് ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ അവസരത്തിലേക്ക് താങ്കളെ കുടുംബസമേതം സവിനയം ക്ഷണിച്ചു കൊള്ളുന്നു .
                      എന്ന് ശാഖാ കാര്യവഹ്
ഉത്സവം :ബാല.. 3 pm
               അമ്മ: 5  PM
              തരുണ: 7.30 PM
സ്ഥലം: സംഘ സ്ഥാൻ .......

2018, ജൂൺ 26, ചൊവ്വാഴ്ച

അടിയന്തിരാവസ്ഥ

(അടിയന്തിരാവസ്ഥയുടെ സംക്ഷിപ്ത ചരിത്രം by  KA Bha Surendran)

സ്വാതന്ത്ര്യാനന്തരം ഭാരതം ഭരിച്ച ജവഹർലാൽ നെഹ്റു പാശ്ചാത്യ വികസന -വിദ്യാഭ്യാസ കാര്യത്തിൽ ഭ്രമമുള്ള ആളായിരുന്നു. ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്തിയ ഗുരുവിന്റെ ശിഷ്യൻ പക്ഷെ ഇന്ത്യയെ കണ്ടെത്താനേ ശ്രമിച്ചുള്ളൂ. ഭാരതത്തിന്റെ തനിമ എന്താണ്, ഭാരതത്തിന്റെ ജീവൻ എന്തിലാണ് തുടങ്ങിയ കാര്യങ്ങളിൽ ആയിരുന്നില്ല അദ്ദേഹത്തിന്റെ ഊന്നൽ. പാശ്ചാത്യ ലോകം എന്തു ചിന്തിക്കുന്നു എന്നതിലായിരുന്നു ശ്രദ്ധ. അതിന്റെ ഏറ്റവും നല്ല തെളിവാണ് ഭാരതത്തിന്റെ പേര് ഭരണഘടനയിൽ പ്രഖ്യാപിക്കുമ്പോൾ "India that is Bharat" എന്ന് ചേർത്തത്. നാടിന്റെ സ്വന്തം വ്യക്തിത്വത്തിൽ വിശ്വാസമില്ലായിരുന്നു.
ഈ ആത്മവിശ്വാസമില്ലായ്മയും പാശ്ചാത്യ ഭ്രമവും സോഷ്യലിസ്റ്റ് സ്വപ്നവും കൂടി ആയപ്പോൾ കാര്യങ്ങൾ വേഗം തീരുമാനിക്കപ്പെട്ടു. റഷ്യൻ മോഡൽ പഞ്ചവത്സര പദ്ധതികൾ ഇറക്കുമതി ചെയ്തു. റഷ്യയുടെ ഇരുമ്പുമറക്കുള്ളിൽ എന്തു നടക്കുന്നു എന്നറിയാതെയായിരുന്നു എടുത്തുചാട്ടം.
വർഷങ്ങൾ ഏതാനും കഴിഞ്ഞപ്പോൾ ക്ഷാമവും പൂഴ്ത്തിവയ്പും വിലക്കയറ്റവും നിയന്ത്രണാതീതമായി. ഒപ്പം മറ്റു മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും ഒക്കെയായി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ആധിപത്യം ആയപ്പോഴേക്കും. അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളും ചൂഷണം ചെയ്ത് നെഹ്റു കുടുംബം തടിച്ചുകൊഴുത്തു.

ശ്രീമതി ഇന്ദിരയുടെ മകൻ സഞ്ജയ് മാരുതി ഉദ്യോഗ് ലിമിറ്റഡ് കൈക്കലാക്കി. ഭാരത പൗരത്വമില്ലാത്ത സോണിയ കമ്പനിയുടെ ഉന്നത സ്ഥാനം നിയമവിരുദ്ധമായി നേടി. എല്ലാത്തരം അഴിമതിയും വിലക്കയറ്റവും കൊണ്ട് ജനങ്ങൾ വീർപ്പുമുട്ടി.
ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായി. അതിനെ മറികടക്കാൻ ഏറ്റവും വിലകെട്ട രാഷ്ട്രീയ തന്ത്രം ഇന്ദിര പുറത്തെടുത്തു. സ്വന്തം പാർട്ടിയെ രണ്ടു ഗ്രൂപ്പാക്കി. ഗ്രൂപ്പ് വഴക്ക് മൂർഛിച്ചു. ? ഒരു ഗ്രൂപ്പ് മറ്റേ ഗ്രൂപ്പിലുള്ള ഏതെങ്കിലും മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കും. തർക്കം മൂക്കുമ്പോൾ ആ മന്ത്രി രാജിവയ്ക്കുന്നതാകും ഏറ്റവും വലിയ പ്രശ്നം. രാജ്യം നേരിടുന്ന വലിയ ദുരിതങ്ങൾ ആരും ചർച്ച ചെയ്യാതാക്കും. ഇതായിരുന്നു അടവ്.

ഇതിനിടയിൽ അധികാര ദുർവിനിയോഗവും യാതൊരു മറയും കൂടാതെ നടത്തി. 1974ൽ ഡൽഹിയിൽ യൂത്ത് കോൺസ് സമ്മേളനം. വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഇങ്ങനെ, എല്ലാ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ. രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഇന്ദിരക്കും കുടുംബത്തിനും വേണ്ടി എന്ന നിലയായി.
സഹികെട്ട ജനങ്ങൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. 1973 ലെ ബജറ്റു സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴികെ മറ്റെല്ലാ പ്രതിപക്ഷ കക്ഷികളും ബഹിഷ്ക്കരിച്ചു. ബീഹാറിൽ കലാലയ വിദ്യാർത്ഥികൾ "നവ നിർമാൺ സമിതി" ഉണ്ടാക്കി തെരുവിലിറങ്ങി. ശക്തമായ പ്രക്ഷോഭം. സമരം രൂക്ഷമായപ്പോൾ മർദ്ദനവും രൂക്ഷം. വിവിധയിടങ്ങളിൽ വെടിവയ്പുണ്ടായി. 43 പേർ മരിച്ചുവീണു. കലുഷമായ അന്തരീക്ഷത്തിൽ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായി ഒരു കോൺഗ്രസ് മന്ത്രിസഭ രാജിവച്ചു. മുഖ്യമന്ത്രി ചിമൻ ഭായ് പട്ടേലായിരുന്നു കോൺഗ്രസ് നായകൻ. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു കൊണ്ട് കോൺഗ്രസ് തോറ്റു.

ബീഹാറിൽ വിദ്യാർത്ഥികൾ "ഛത്രം സംഘർഷസമിതി" എന്ന പേരിൽ സംഘടിച്ചു. പ്രതിഷേധം അതിശക്തം. 1974 മാർച്ച് 16ന് കളക്ടറേറ്റുകൾ ഘെരാവോ ചെയ്തു. കയറൂരി വിടപ്പെട്ട പോലീസ് വേട്ടനായ്ക്കളെപ്പോലെ കുട്ടികളെ ആക്രമിച്ചു. വെടിവയ്പിൽ ഏഴു പേർ മരിച്ചു. വിദ്യാർത്ഥികളും നാട്ടുകാരും പ്രക്ഷോഭത്തിന്റെ നേതൃത്വമേറ്റെടുക്കാൻ ലോക നായക് ജയപ്രകാശ് നാരായണനോട് അഭ്യർത്ഥിച്ചു. "ബീഹാറിന്റെ ഹൃദയത്തിൽ രക്തം സ്രവിക്കുന്നു" എന്നു പറഞ്ഞുകൊണ്ട് ജെ.പി.നേതൃത്വം ഏറ്റെടുത്തു. എങ്ങും നിരന്തര പ്രതിഷേധം. കോൺഗ്രസ് സർക്കാർ പ്രതിഷേധ ജാഥകൾ നിരോധിച്ചു. അതിനെ അതിലംഘിച്ചുകൊണ്ട് ജെ.പി.യുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചു. സർവ്വ വിലക്കുകളും മറികടന്ന് അഞ്ചുലക്ഷം പേർ ആ പ്രതിഷേധത്തിൽ പങ്കെടുത്തു. അതിൽ വച്ചാണ് ജയപ്രകാശ് നാരായണൻ "സമ്പൂർണ വിപ്ലവം" പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ സമര കാലത്തെ പോലെ വിദ്യാഭ്യാസ ബഹിഷ്ക്കരണത്തിന് ആഹ്വാനം മുഴക്കി. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കാമോ എന്ന ചോദ്യത്തിന് ചിലപ്പോൾ വിദ്യാഭ്യാസത്തെ
ക്കാൾ പ്രധാനമായ കാര്യവും ഉണ്ടാകാം എന്നായിരുന്നു ജെ.പി.യുടെ മറുപടി.
നിരോധനത്തെ വെല്ലുവിളിച്ചു കൊണ്ട് ഏപ്രിൽ 3 ന് പാറ്റ്നയിൽ വായ് മൂടിക്കെട്ടി ജാഥ നടത്തി. പോലീസ് അതിക്രമം വർദ്ധിച്ചു. നിരോധനംഏപ്രിൽ 12 ന് ഗയയിൽ നടത്തിയ പ്രതിഷേധത്തിനെതിരെ വെടിവച്ചു. എട്ടു പേർ മരണമടഞ്ഞു. ഒക്ടോബർ 3ന് ബീഹാർ ബന്ദ് പ്രഖ്യാപിച്ചു. പോലീസ് വെടിവയ്പ്, ഏഴ് മരണം. 1974 നവംമ്പർ 4ന് നിയമസഭാ പിക്കറ്റിംഗ്. മർദ്ദനം, അറസ്റ്റ്, വെടിവയ്പ്. നൂറിലേറെപ്പേർ മരിച്ചുവീണു.

ജനങ്ങളെ നേരിടാൻ പോലീസും പട്ടാളവും കൂടാതെ സഞ്ജയ് ബ്രിഗേഡ്, ഇന്ദിരാ ബ്രിഗേഡ് തുടങ്ങിയ ഗുണ്ടാപ്പകളെ ഉണ്ടാക്കി. എല്ലാം സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറ്റം.
ഇതിനിടയിൽ 1971 ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച ഇന്ദിരാഗാന്ധിക്കെതിരെ എതിർ സ്ഥാനാർത്ഥിയായ രാജ് നാരായൺ കേസ് കൊടുത്തിരുന്നു. ആ കേസിൽ അലഹബാദ് ഹൈക്കോടതി 1975 ജൂൺ 12ന് വിധി പ്രഖ്യാപിച്ചു. റായ്ബറേലി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ വിജയം റദ്ദാക്കി. മാത്രമല്ല ആറു വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
രാജ്യമെങ്ങും പ്രതിഷേധം. ഇന്ദിരയുടെ രാജിക്കായി കോൺഗ്രസിൽ തന്നെ കലാപം . നൂറിലേറെ കോൺഗ്രസ് എം.പി.മാർ രാജി ആവശ്യം ഉന്നയിച്ചു. ഇതിനെ അതിജീവിക്കാൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിക്ക് അനുകൂലമായി യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. സർക്കാർ സംവിധാനങ്ങളെല്ലാം ഇത്തരം കാര്യങ്ങൾക്ക് ദുരുപയോഗിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സഞ്ജയ് ഗാന്ധി സൂപ്പർ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു. ഡൽഹി കോർപ്പറേഷന്റെ വക ട്രാൻസ്പോർട്ട് - വൈദ്യുതി -ആരോഗ്യ വകുപ്പുകൾ ഇന്ദിരക്കു വേണ്ടിയുള്ള യോഗങ്ങൾ സംഘടിപ്പിക്കാൻ ഉപയോഗിച്ചു. സർക്കാർ ഉദ്യോഗസ്ഥന്മാരോട് പ്രകടനങ്ങളിൽ പങ്കെടുക്കാൻ കൽപ്പിച്ചു. മാറി നിന്നവരെ ശിക്ഷിച്ചു. ഇന്ദിരാഗാന്ധിയും കുടുംബവും വേദിയിൽ അണിനിരന്ന പരിപാടി ദൂരദർശൻ പ്രക്ഷേപണം ചെയ്യാതിരുന്നതിന്റെ പേരിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി ഐ.കെ.ഗുജ്റാളിനെ പുറത്താക്കി.
നാടെങ്ങും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചു. 1975 ജൂൺ 25 ന് ദേശീയ പ്രതിഷേധ ദിനമായി പ്രഖ്യാപിച്ചു. ജൂൺ 29ന് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരാ ഗാന്ധി നൽകിയ അപ്പീലിൽ സുപ്രീം കോടതി ജൂൺ 24ന് വിധി പറഞ്ഞു. ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത നാളുകൾ വരച്ചു ചേർത്ത വിധി പുറപ്പെടുവിച്ചയാൾ ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യർ ആയിരുന്നു. ഹൈക്കോടതി വിധി ശരിവച്ചു കൊണ്ട് ഇനിരാഗാന്ധി ഇനിമേൽ എം.പി. അല്ല, എന്നാൽ മറ്റൊരു വിധി വരുന്നതുവരെ പ്രധാനമന്ത്രിയായി തുടരാം എന്നായിരുന്നു ചരിത്രപരമായ മണ്ടത്തരം എന്നു വിശേഷിപ്പിക്കാവുന്ന ഇടക്കാല വിധി.
ഇതിനപ്പുറം ഒരവസരം കിട്ടാനില്ലാത്തതു കൊണ്ട് 1975 ജൂൺ 25 രാത്രി 11.45ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പാർലമെന്റിൽ ചർച്ച ചെയ്ത് പാസാക്കിയ പ്രഖ്യാപനത്തിലാണ് രാഷട്രപതി ഒപ്പിടേണ്ടത് എന്നറിയാവുന്ന ഫക്രുദീൻ അലി അഹമ്മദ് ഇതൊന്നും നോക്കാതെ ഒരു റബർ സ്റ്റാമ്പു കണക്കെ ഇന്ദിരാഗാന്ധി കൊടുത്ത കടലാസിൽ ഇരുട്ടിനെ സാക്ഷിനിർത്തി വിറച്ചുകൊണ്ട് തുല്യം ചാർത്തി. (പിന്നീട് യു.പി.എയുടെ കാലത്തും ഇത്തരം റബർ സ്റ്റാമ്പുകളെ രാഷ്ട്രപതിയായും പ്രധാനമന്ത്രിയായും കോൺഗ്രസ് അവരോധിച്ചിട്ടുണ്ട് ). 25ന് രാത്രി തന്നെ വാജ്പേയ്, അദ്വാനി അടക്കം മിക്കവാറും മുഴുവൻ പ്രതിപക്ഷ നേതാക്കളെയും അറസ്റ്റു ചെയ്തു ജയിലിലാക്കി. 1975 ജൂൺ 26 പിറന്നു വീണത് അന്ധകാരത്തിലേക്കും അടിമത്തത്തിലേക്കുമായിരുന്നു.

ഭാഗം 2

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് കോൺഗ്രസ് നിരത്തിയ ന്യായീകരണങ്ങൾ വിചിത്രവും പരിഹാസ്യവുമായിരുന്നു. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റേ പറഞ്ഞത്, "കോൺഗ്രസ് വിഘടിച്ചാൽ ഇന്ത്യ വിഘടിക്കും, കോൺഗ്രസ് നശിച്ചാൽ ഇന്ത്യ നശിക്കും' കോൺഗ്രസ്സിന്റെ ഭാവി ദുർബ്ബലമായാൽ ഇന്ത്യയുടെ ഭാവി ദുർബലമാകും " എന്നായിരുന്നു. എന്നു വച്ചാൽ കോൺഗ്രസ് ആണ് ഭാരതം! കോൺഗ്രസിന്റെ അധ്യക്ഷൻ ഡി.കെ.ബറുവ അങ്ങേയറ്റത്തെ പടിയിൽ എത്തി നിന്നുകൊണ്ട് പറഞ്ഞു '' ഇന്ത്യക്ക് പ്രതിപക്ഷമില്ലാതെ പ്രവർത്തിക്കാൻ കഴിയും. ഇന്ത്യയുടെ ചരിത്രത്തിൽ പ്രതിപക്ഷം അപ്രസക്തമാകും." ഇതെല്ലാം കേട്ട് കോൺഗ്രസുകാർ രാജ്യം മുഴുവൻ പാടി നടന്നത് " ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ " എന്നായിരുന്നു.

ഇതിലും വിചിത്രമായിരുന്നു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി എസ്.എ. ഡാങ്കേയുടെ വിശദീകരണം. " വലതു പിന്തിരിപ്പൻ ഫാസിസ്റ്റു ശക്തികൾ അധികാരം പിടിച്ചെടുക്കാൻ നടത്തിയ പൈശാചിക ശ്രമത്തെ മുൻകൂട്ടി പരാജയപ്പെടുത്താൻ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിലൂടെ സാധിച്ചു. " ഭാരതം എന്നൊക്കെ ആപത്തിൽ അകപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ കമ്മ്യൂണിസ്റ്റു പാർട്ടി ശത്രുപക്ഷത്തായിരുന്നു എന്നതിന്റെ ഒരു ഉദാഹരണമായിരുന്നു ഈ നിലപാട്. ചിത്രകാരൻ എം.എഫ്.ഹുസൈൻ ഇന്ദിരയെ ദുർഗയുടെ രൂപത്തിൽ ചിത്രീകരിച്ചു.
അടിയന്തിരാവസ്ഥയുടെ തുടർ നടപടിയായി പത്രസ്വാതന്ത്യം നിഷേധിച്ചു. പൊതു വാർത്താ ഏജൻസികളായിരുന്ന യു.എൻ.ഐ., പി.ടി.ഐ. തുടങ്ങിയവ കണ്ടു കെട്ടി. സമാചാർ എന്ന പേരിൽ പുതിയ ഏജൻസി തുടങ്ങി. എതിർത്ത പത്രങ്ങളെ നിരോധിച്ചു. കേസരി ആഴ്ചപ്പതിപ്പും ജന്മഭൂമി ദിനപത്രവും നിരോധിച്ചവയിൽ പെടും. ദേശാഭിമാനിയും മലയാള മനോരമയും മറ്റും നിരോധിക്കപ്പെടാത്തവയുടെ ഗണത്തിലും.
ഭരണഘടന ഇന്ദിരാഗാന്ധിക്ക് തോന്നിയപോലെ ഭേദഗതി ചെയ്തു. അതനുസരിച്ച് ഒരു കേസിന്റെ പേരിലും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാൻ പാടില്ല. പ്രധാനമന്ത്രി ആകുന്നതിനു മുമ്പും ശേഷവും ഉള്ള കാര്യങ്ങൾ പോലും അന്വേഷണ പരിധിയിൽ വരാൻ പാടില്ല. മതേതര രാജ്യം എന്നതും അപ്പോൾ എഴുതിച്ചേർത്തതാണ്. നാട്ടുകാർക്ക് കൊള്ളരുതാത്തതൊക്കെ ഇന്ദിരാഗാന്ധിക്ക് കൊള്ളാവുന്നതായി മാറി. നെഹ്റു കുടുംബത്തോട് അനുസരണയും അടിമത്ത മനസ്ഥിതിയും കാണിക്കാത്ത ജഡ്ജിമാരെ പിരിച്ചുവിട്ടു. ചെറിയ അശ്രദ്ധ കാണിച്ചവരെ തരംതാഴ്ത്തി. അടിമകളായ ജഡ്ജിമാരെ ഉയർന്ന പീoങ്ങളിൽ കുടിയിരുത്തി.
ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാം. വിചാരണ കൂടാതെ ജയിലിലടക്കാം. കരിനിയമങ്ങൾ അതിനായി ചമച്ചു. Maintenance of Internal Security Act (MISA), Difence India Rule (DIR) തുടങ്ങിയവയുടെ പേരിൽ വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉള്ളവരെ മുഴുവൻ കല്ലറക്കുള്ളിൽ അടച്ചു. രണ്ടേ രണ്ട് സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന കോൺഗ്രസ് ഇതര സർക്കാരുകളെ പിരിച്ചുവിട്ടു - ഗുജറാത്തും തമിഴ്നാടുമായിരുന്നു അവ.
അവിടെയും അവസാനിച്ചില്ല നെഹ്രു കുടുംബത്തിന്റെ കടുംകൈകൾ. 1948 ൽ ഗാന്ധി വധത്തെ തുടർന്ന് ജവഹർലാൽ നെഹ്രു ചെയ്തതുപോലെ Rss വിരുദ്ധ പ്രചാരണം ആരംഭിച്ചു ഇന്ദിരാഗാന്ധി. 1975 ഡിസംബർ 31 ന് നടന്ന AICC യോഗത്തിൽ ന്യൂനപക്ഷ സെല്ലുകൾ ഉണ്ടാക്കി' അവയുടെ പ്രത്യേകം യോഗം നടത്തി. " ആർ.എസ്.എസ്സിനെ കരുതിയിരിക്കണം. അത് എല്ലായിടത്തും വ്യാപിച്ച് അണ്ടർ ഗ്രൗണ്ട് പ്രവർത്തനം നടത്തുകയാണ്. അങ്ങനെ എന്തെങ്കിലും കണ്ടാൽ സർക്കാരിനെ അറിയിക്കാൻ വൈകരുത്.". ക്രിസ്ത്യൻ-മുസ്ലീം വിഭാഗങ്ങളിലെ തീവ്രവാദ വിഭാഗങ്ങളെ ഹിന്ദുക്കൾക്കെതിരെ തിരിച്ചുവിട്ട് വർഗീയത വളർത്താനുള്ള കോൺഗ്രസ് പാരമ്പര്യം കൂടുതൽ ശക്തമായി ഇന്ദിര ഉപയോഗിച്ചു.

അടിയന്തിരാവസ്ഥ എന്ന ഇന്ദിരാഗാന്ധിയുടെ ദുർഭൂതത്തെ നേരിടാൻ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചു. അതിൽ കമ്മ്യൂണിസ്റ്റുകൾ ചേർന്നില്ല. ആന്തരികമായി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ബലത്തിൽ മറ്റ് ബഹുഭൂരിപക്ഷം കക്ഷികളും ലോക സംഘർഷസമിതിയുടെ കീഴിൽ അണിനിരന്നു. മൊറാർജി ദേശായി അധ്യക്ഷനും RSS പ്രചാരകൻ നാനാജി ദേശ്മുഖ് സെക്രട്ടറിയുമായി. അവർ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അശോക് മേത്ത അധ്യക്ഷനും രവീന്ദ്രവർമ്മ സെക്രട്ടറിയുമായ
ി. കേരളത്തിൽ ചുക്കാൻ പിടിച്ചത് അധ്യക്ഷനായ പ്രൊഫ.എം.പി.മന്മഥനും സെക്രട്ടറിയായ ശ്രീ.കെ.രാമൻപിള്ളയും ആയിരുന്നു.

കേരളത്തിൽ അടിയന്തിരാവസ്ഥ -ക്കെതിരായ സത്യഗ്രഹത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചു കൊണ്ട് ആദ്യം കെ.രാമൻപിള്ളയും പിന്നീട് എം.പി.മന്മഥനും കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചെങ്കിലും
 പാർട്ടി സമരത്തിൽ പങ്കാളിയായില്ല. രാമൻപിള്ളയ കാണാൻ കൂടി തയ്യാറായില്ല കമ്മ്യൂണിസ്റ്റ് നേതാവ് . കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം നിലക്ക് സമരം നടത്തുമെന്ന് നമ്പൂതിരിപ്പാട് മന്മഥൻ സാറിനോട് നുണ പറയുകയും ചെയ്തു.
സത്യഗ്രഹത്തിനു മുന്നൊരുക്കം എന്ന നിലയിൽ ഭാരതമെമ്പാടും അണ്ടർ ഗ്രൗണ്ട് പ്രവർത്തനം ആരംഭിച്ചു. വിപുലമായ പ്രവർത്തന ശൃംഖല ഉണ്ടാക്കി.പ്രമുഖ നേതാക്കൾക്ക് രഹസ്യ നാമം കൽപ്പിച്ചു. വിവിധ വേഷങ്ങളിലും രൂപത്തിലും ഭാവം പകർന്നു. ഒളി പ്രവർത്തനം നടത്തുന്നവർക്കുള്ള രഹസ്യരേഖക്ക് സുദർശനം എന്ന പേരിട്ടു. ജയിലുകളിൽ കഴിയുന്നവർക്ക് വിവരം രഹസ്യമായി എത്തിക്കുന്നതിന് cellular എന്ന പേരിൽ രേഖകൾ വിതരണം നടത്തി. പൊതുജനങ്ങളുടെ ഇടയിൽ വിതരണം ചെയ്യാൻ കുരുക്ഷേത്രം എന്ന പേരിൽ ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും സമാനമായ പ്രവർത്തനവും പ്രസിദ്ധീകരണവും സജ്ജീകരിച്ചു.
തയ്യാറെടുപ്പുകൾ അവിടെയും അവസാനിച്ചില്ല. വിദേശങ്ങളിൽ വിവിധ തരം പ്രചാരണ പ്രവർത്തനത്തിനുള്ള സംഘാടനം നടത്തി. Friends of India Society എന്ന പേരിൽ വിവിധ രാജ്യങ്ങളിൽ അറുപത് ശാഖകൾ തുടങ്ങി. അമേരിക്കയിൽ Indian Association of Democracy, ഇംഗ്ലണ്ടിൽ Free J P Campaign, ഇവ കൂടാതെ Alliance Against Fascist Dictatorship in India എന്ന പേരിലും വേദികൾ ഉണ്ടാക്കി. വിദേശങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഡോ: സുബ്രഹ്മണ്യം സ്വാമി, ജോർജ് ഫെർണാണ്ടസ്, രാം ജഠ്മലാനി തുടങ്ങിയവർ പുറത്തു കടന്നു.
പരസ്യമായി സത്യഗ്രഹം നടത്താൻ പോകുന്ന കാര്യം ഇന്ദിരാഗാന്ധിയെയും സംസ്ഥാന സർക്കാരുകളെയും മുൻകൂറായി അറിയിച്ചു. 1975 നവംബർ 14 ജവഹർലാൽ നെഹ്റു വിന്റെ ജന്മദിനം മുതൽ ജനുവരി 26 റിപ്പബ്ലിക് ദിനം വരെയായിരുന്നു സത്യഗ്രഹത്തിനു നിശ്ചയിച്ചിരുന്നത്. ഓരോ ആഴ്ചയിലും ജില്ല -താലൂക്ക് കേന്ദ്രങ്ങൾ കൂടാതെ പറ്റാവുന്നത്ര പഞ്ചായത്ത് കേന്ദ്രങ്ങളിലുമാണ് സമരം നടത്താൻ നിശ്ചയിച്ചത്. ഓരോ സത്യഗ്രഹിയും പത്തു രൂപ സമരസമിതിക്ക് അങ്ങോട്ടു കൊടുത്തുകൊണ്ടു വേണമായിരുന്നു സമരത്തിൽ പങ്കു ചേരാൻ. ലോകത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത ഒരേർപ്പാടായിരുന്നു അടികൊള്ളാൻ പണം കൊടുക്കുക എന്നത്. കൂടാതെ പ്രതിജ്ഞയും എടുക്കണം. "നമ്മുടെ പവിത്ര ദേശത്തിൽ അസത്യം, അന്യായം, മർദ്ദനം എന്നിവക്കെതിരായി തുടങ്ങിയിട്ടുള്
ള ധർമ്മയുദ്ധത്തിൽ ഞാൻ സന്തോഷത്തോടെ സ്വമനസാലെ ഭാഗഭാക്കാവുന്നു. പൂർണമായ അക്രമരാഹിത്യം പാലിച്ചുകൊണ്ട് സർവ്വവിപത്തുകളും കഷ്ടപ്പാടുകളും സധൈര്യം നേരിടുവാൻ ഞാൻ തയ്യാറാണ്. സർവ്വശക്തനായ ജഗദീശ്വരനെയും നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയെയും സാക്ഷിയാക്കി ഞാൻ ഈ പ്രതിജ്ഞ ചെയ്യുന്നു."

രാജ്യം മുഴുവൻ ഗാന്ധിജിയുടെ ബാഡ്ജു കുത്തി പൂർണമായും അഹിംസാ മാർഗത്തിൽ സമരം നടത്തി. ഗാന്ധിജി സ്വയം നടത്തിയ ഏറ്റവും വലിയ അഹിംസാ സമരം നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് സമരവും ക്വിറ്റിന്ത്യാ സമരവുമായിരുന്നു. എന്നാൽ അവ മൂന്നും അക്രമത്തിൽ കലാശിക്കുകയായിര
ുന്നു. അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ സമരമാകട്ടെ മുഴുവൻ ഭാരതത്തിലും ഒരൊറ്റ അക്രമസംഭവം പോലും ഉണ്ടാക്കാതെ വിജയിപ്പിക്കാൻ കഴിഞ്ഞു. സംഘാടനത്തിന്റെ മികവും ആദർശത്തിന്റെയും അച്ചടക്കത്തിന്റെയും ഗുണവും ആയിരുന്നു കാരണം.
രാജ്യം കണ്ടതിൽ വച്ച് ഏറ്റവും പ്രാകൃതമായ മർദ്ദനമുറകളായിരുന്നു ഇന്ദിരക്കും കോൺഗ്രസിനും വേണ്ടി പോലീസ് നടത്തിയത്. ഭീകരമർദ്ദനം ഏറ്റ നിരവധി പേർ ഇഞ്ചിഞ്ചായി മരിച്ചു. കേരളത്തിൽ മാത്രം 2000 ൽ അധികം പേർ ശാരീരികമായി തകർക്കപ്പെട്ടു. നാൽപ്പതു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കടുത്ത ശാരീരിക വൈകല്യവും രോഗവും കൊണ്ടു വലയുന്നവർ നിരവധിയാണ്. മുഖം കോടിപ്പോയവർ, നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒന്ന് ഇരിക്കാൻ പറ്റാത്തവർ, വൃഷണം മുറിച്ചു മാറ്റേണ്ടി വന്നവർ, പല്ല് മുഴുവൻ നീക്കം ചെയ്യേണ്ടി വന്നവർ, ദശാബ്ദങ്ങളോളം വികലാംഗർ ആയിപ്പോയവർ, കായികമായ ഒരു പണിയും ചെയ്യാൻ പറ്റാണ്ടായവർ - അങ്ങനെ നിരവധി പേർ ജീവിക്കുന്ന രക്തസാക്ഷികളുണ്ട്.
മർദ്ദനമുറകൾ മുമ്പെങ്ങും കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്തവയായിരുന്നു. ഉരുട്ടൽ, കെട്ടിത്തൂക്കി ഫാൻ പോലെ കറക്കൽ, നഗ്നരാക്കി പുറം തിരിച്ചു നിർത്തി കാലുകൾക്ക് ഇടയിലൂടെ കൈ പിറകോട്ട് ഇട്ട് പരസ്പരം വലിക്കൽ, വൃഷണവും ലിംഗവും ചേർത്തുപിടിച്ച് വലിച്ചിഴക്കൽ, നഗരത്തിലെ പെരുവഴിയിലെ അഴുക്കുചാലിൽ തല പിടിച്ചു മുക്കൽ, ചുവരെഴുത്തുകൾ നക്കിത്തുടപ്പിക്കൽ ഇങ്ങനെ ഇന്ദിരാഗാന്ധിയെയും കോൺഗ്രസുകാരായ ഗാന്ധിയന്മാരെയും സന്തോഷിപ്പിക്കാൻ പറ്റുന്ന എന്തു വൃത്തികേടും ചെയ്യാൻ പോലീസുകാർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഈ പീഡനങ്ങളെല്ലാം കണ്ടും കേട്ടും അഹിംസാവാദികളായ കോൺഗ്രസുകാർ ആഹ്ലാദം പൂണ്ടു.

രഹസ്യ സന്ദേശം പ്രവർത്തകർക്ക് കൈമാറുന്നതിൽ സ്ത്രീകളും കുട്ടികളും നിർണായക പങ്കു വഹിച്ചു. അമ്മമാർ എല്ലാ ഭീഷണികളെയും അവഗണിച്ച് ഒളിവിൽ താമസിക്കുന്നവർക്ക് മാസങ്ങളോളം വച്ചുവിളമ്പി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റവരെ രഹസ്യ കേന്ദ്രങ്ങളിൽ വൈദ്യന്മാരും അലോപ്പതി ഡോക്ടർമാരും പ്രതിഫലം പറ്റാതെ കാലങ്ങളോളം ചികിത്സിച്ചു. ഈ സന്ദർഭത്തിലെല്ലാം കമ്മ്യൂണിസ്റ്റു പാർട്ടി മാത്രം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. തുടക്കത്തിൽ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെയെല്ലാം അറസ്റ്റു ചെയ്ത കൂട്ടത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 1975 ജൂലൈ 11 ന് ശേഷം പാർട്ടി നിശ്ശബ്ദതയുടെ കൂടാരത്തിൽ ഒളിച്ചു. ദേശാഭിമാനി പഞ്ചപുച്ഛമടക്കി നിന്നു. ഒറ്റപ്പെട്ട ഒന്നു രണ്ടു പ്രകടനം ഒഴിച്ചാൽ വേറൊന്നും ഇരുണ്ട നാളുകളിൽ അവർക്ക് ചെയ്യാൻ ഉണ്ടായിരുന്നില്ല. പയ്യന്നൂരിൽ 11 CPM കാർ പ്രകടനം നടത്തി, പോലീസ് വരുന്നതിന് മുന്നേ സ്ഥലം വിട്ടു. കൊല്ലത്ത് എട്ടും കോഴിക്കോട് 22 ഉം സോഷ്യലിസ്റ്റുകാ
ർ ഇതേപോലെ പ്രകടനം നടത്തി പോയി. ഇത് കഴിച്ചാൽ കേരളത്തിൽ നടത്തിയ മുഴുവൻ സമരവും ലോക സംഘർഷ സമിതിയുടെ പേരിൽ നടന്നതാണ്.
സമരത്തിന്റെ രൂക്ഷതയിലും പ്രതിപക്ഷത്തെ തകർക്കാൻ പറ്റാഞ്ഞതിന്റെ നിരാശയിലും ഇന്ദിര തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ നിർബ്ബന്ധിതയായി. RSS ന്റെ എതിർപ്പ് ഒഴിവാക്കാൻ ഇന്ദിരാഗാന്ധി വൃഥാ ശ്രമം നടത്താതിരുന്നില്ല. തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഒഴിഞ്ഞു നിന്നാൽ സംഘത്തിനെതിരായ നിരോധനം നീക്കാമെന്നതായിരുന്നു വാഗ്ദാനം. നാഗ്പൂരിൽ സർ കാര്യവാഹ് ശ്രീ. മാധവറാവു മൂളേയുടെ അടുത്തേക്കാണ് സന്ദേശവാഹകനെ അയച്ചത്. മൂളേജി അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു. കാരണം കോഴിയെ രക്ഷിച്ചുകൊള്ളാമെന്ന കുറുക്കന്റെ വാഗ്ദാനമായിരുന്നു അത്.
തെരഞ്ഞെടുപ്പു നടന്നു. ശ്രീമതി ഇന്ദിരാഗാന്ധി അധികാരത്തിന്റെ സിംഹാസനത്തിൽ നിന്നും തൂത്തെറിയപ്പെട്
ടു. 1977 മാർച്ച് 21 ന് മൊറാർജി ദേശായി അടിയന്തിരാവസ്ഥ പിൻവലിച്ചു.
ബ്രിട്ടീഷ് ഭരണത്തെക്കഴിഞ്ഞും ബീഭത്സവും വ്യാപകവുമായിരുന്ന അടിമത്തത്തെ വലിച്ചെറിയാൻ നടത്തിയ ഐതിഹാസിക പോരാട്ടത്തിൽ പക്ഷെ പ്രഖ്യാപിത വിപ്ലവകാരികളോ ബുദ്ധിജീവികളോ സാംസ്കാരിക നായകരോ വിരലിലെണ്ണാവുന്ന ചിലരൊഴിച്ചാൽ കാര്യമായി ആരും ഉണ്ടായിരുന്നില്ല. ദൈനന്ദിന രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്ന് സർവ്വസാധാരണക്കാരായ വ്യക്തികളിൽ രാഷ്ട്ര ഭക്തിയും ദേശീയബോധവും സൃഷ്ടിച്ചു കൊണ്ടിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു ദേശസുരക്ഷയുടെ വൻമതിൽ തീർത്തത്. അതൊരു പാoവും സൂചനയുമായിരുന്നു. രാഷ്ട്രം ആപത്തിൽ അകപ്പെടുമ്പോൾ പ്രഖ്യാപിത രാഷ്ട്രീയ പാർട്ടികളോ നേതാക്കളോ ആയിരിക്കില്ല നാടിന്റെ കാവലാളാവുക. പ്രത്യുത അന്ത:ക്കരണത്തിൽ ദേശഭക്തിയും നാടിനുവേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധരുമായ രാഷ്ട്ര ഭക്തർക്കേ കഴിയൂ എന്നതിന്റെ തെളിവായിരുന്നു അടിയന്തിരാവസ്ഥ. നിസ്വാർത്ഥതയാണ് അളവുകോൽ. ആദർശമാണ് ഉരകല്ല്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് നേതാവും സമരനായകനുമായിരുന്ന ശ്രീ. എ.കെ.ഗോപാലൻ ഇങ്ങനെ പറഞ്ഞത് : " ഇന്നോളം ഞാനെത്രയോ കർഷകത്തൊഴിലാളി സമരങ്ങൾ നയിച്ചിട്ടുണ്ട്. പതിനായിരങ്ങൾ അത്തരമവസരങ്ങളിൽ എന്നെ അനുഗമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എന്നെ അനുഗമിക്കാൻ ധൈര്യമുള്ള പത്താളില്ല എന്നത് ദുഃഖകരമായിരിക്കുന്നു. ഇതെന്തുകൊണ്ട് സംഭവിച്ചു? ഇതിനു മുമ്പ് സമരത്തിനിറങ്ങിയവർ സ്വാർത്ഥലാഭത്താൽ പ്രേരിതരായിരുന്നു. അടിയന്തിരാവസ്ഥക്കെതിരായ സമരത്തിൽ നിന്ന് ഒന്നും സ്വന്തമായി നേടാനില്ല. ഇത്തരം സന്ദർഭങ്ങളിൽ ഉന്നതമായ ആദർശ ബോധമുള്ളവർ മാത്രമേ പോരാട്ടത്തിനു തയ്യാറാകൂ."

2018, ജൂൺ 24, ഞായറാഴ്‌ച

ശ്യാമ പ്രസാദ് മുഖർജി


ശ്യാമ പ്രസാദ് മുഖർജി

ഏക് ദേശ് മേം ദോ വിധാൻ , ദോ പ്രധാൻ ഓർ ദോ നിശാൻ നഹി ചലേംഗേ “
സ്വാതന്ത്ര്യാനന്തര ഭാരതം കേട്ട ഏറ്റവും ശക്തവും യുക്തിഭദ്രവുമാ‍യ പ്രസ്താവനകളിൽ ഒന്നായിരുന്നു അത് . ഒരു രാഷ്ട്രത്തിൽ രണ്ടു ഭരണഘടനയും രണ്ടു പ്രധാനമന്ത്രിയും രണ്ടു ദേശീയ ചിഹ്നവും ഉണ്ടാകാൻ അനുവദിക്കില്ലെന്ന പ്രസ്താവന വന്നത് സ്വാതന്ത്ര്യ സമര സേനാനിയും ഭാരതത്തിലെ ആദ്യത്തെ വ്യവസായ മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖർജിയിൽ നിന്നായിരുന്നു .
ജമ്മു കാശ്മീരിനു സ്വയം ഭരണവും സ്വന്തം ഭരണഘടനയും പ്രധാനമന്ത്രിയും പതാകയും ഉണ്ടായിരുന്നതിനെതിരെ പ്രക്ഷോഭം നയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുഖർജി ദുരൂഹമായ സാഹചര്യത്തിൽ കശ്മീർ ജയിലിൽ വച്ചു മരിക്കുകയാണുണ്ടായത് .ഇന്ന് , ജനസംഘ സ്ഥാപകനും മഹാനായ ദേശീയവാദിയുമായ ശ്യാമപ്രസാദ് മുഖർജിയുടെ  63-ം ചരമ വാർഷികമാണ്.
പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും കൊൽക്കത്താ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായിരുന്ന അശുതോഷ് മുഖർജിയുടേയും യോഗമായാ ദേവിയുടെയും മകനായി 1901 ജൂലൈ 6 നായിരുന്നു ശ്യാമപ്രസാദിന്റെ ജനനം . കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും , ബംഗാളിയിൽ ബിരുദാനന്തര ബിരുദവും നേടിയ മുഖർജി പിന്നീട് നിയമത്തിലും ബിരുദം നേടി . കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനുമായി .
ബംഗാൾ ലെജിസ്ലേറ്റീവ് കൌൺസിലിൽ കോൺഗ്രസ്സ് പ്രതിനിധിയായി 1929 ഇൽ പ്രവേശിച്ചു കൊണ്ട് അദ്ദേഹം രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിച്ചു . 1934 ഇൽ കൊൽക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി . നൂതനമായ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .പിന്നീട് ഹിന്ദു മഹാ സഭയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം 1940 ഇൽ അതിന്റെ വർക്കിംഗ് പ്രസിഡന്റായി .
ഫസലുൾ ഹഖുമായി ചേർന്ന് പുരോഗമന സഖ്യത്തിനു രൂപം നൽകുകയും ബംഗാളിൽ ഗവണ്മെന്റ് രൂപവത്കരിക്കുകയും ചെയ്തു . ഹഖ് പ്രധാനമന്ത്രിയും മുഖർജി ധനകാര്യമന്ത്രിയുമായിരുന്നു . ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവായി ഉയർത്തിക്കാട്ടിയ സംഗതിയായിരുന്നു അത് .1940 കളുടെ ആദ്യപകുതിയിലുണ്ടായ ബംഗാൾ ക്ഷാമത്തിൽ കയ്യും മെയ്യും മറന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു . വളർന്നു കൊണ്ടിരിക്കുന്ന ദ്വിരാഷ്ട്രവാദത്തിനു പ്രതിവിധി കണ്ടെത്താൻ മുഹമ്മദാലി ജിന്നയുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു .
സ്വതന്ത്ര ഭാരതത്തിലെ ആദ്യ ഗവണ്മെന്റിൽ വ്യവസായ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മുഖർജി തന്റെ കാലയളവിൽ ഫലപ്രദമായ ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നു . എന്നാൽ 1950 ഇൽ കിഴക്കൻ പാകിസ്താനിൽ നടന്ന ഹിന്ദു വംശഹത്യയിൽ നിസ്സംഗമായി നിന്ന നെഹൃവിന്റെ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രി സ്ഥാനം രാജിവച്ചു.
ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിച്ച ഭാരതീയ ജനതാ പാർട്ടിയുടെ മുൻ ഗാമിയായി 1951 ഒക്റ്റോബറിൽ ഭാരതീയ ജനസംഘം ശ്യാമ പ്രസാദ് മുഖർജിയുടെ അദ്ധ്യക്ഷയിൽ രൂപവത്കരിക്കപ്പെട്ടു . സൌത്ത് കൽക്കട്ട മണ്ഡലത്തിൽ നിന്ന് 1952 ഇൽ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . പാകിസ്താനെതിരെ ശക്തമായ നീക്കങ്ങൾക്കു വേണ്ടി വാദിച്ച അദ്ദേഹം ലോക സഭയിലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു .
ജമ്മു കാശ്മീരിനെ പൂർണ്ണമായും ഭാരതത്തോട് കൂട്ടിച്ചേർക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വൻ പ്രക്ഷോഭം തന്നെ സംഘടിപ്പിച്ചു .അന്നത്തെ ആർ.എസ്സ്.എസ്സ് സർസംഘചാലക് എം എസ് ഗോൾവൽക്കർ അടക്കമുള്ളവരുടെ സ്നേഹപൂർണ്ണമായ ശാസനകൾക്ക് വഴങ്ങാതെ 1953 മേയ് 8 നു കാശ്മീരിലേക്ക് പോയി .ശ്യാമപ്രസാദ് മുഖർജിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പിന്നീട് ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എ ബി വാജ്പേയി. തന്റെ സന്തത സഹചാരിയായിരുന്ന വാജ്പേയിയെ കശ്മീരിന്റെ കവാടത്തിൽ വച്ച് തടഞ്ഞ് തിരിച്ചയച്ചത് മുഖർജിയാണ് .
തനിക്കൊപ്പം വരുന്നതിനു പകരം തിരിച്ചു പോയി തന്റെ പ്രക്ഷോഭത്തെക്കുറിച്ച് ലോകത്തോട് പറയണമെന്ന് വാജ്പേയിയോട് മുഖർജി ആവശ്യപ്പെട്ടു.  പിന്നീട് മുഖർജി മടങ്ങിവന്നില്ല . 1963 മെയ് 11 നു അറസ്റ്റ് ചെയ്യപ്പെട്ടു . ജൂൺ 23 നു ദുരൂഹമായ സാഹചര്യത്തിൽ കസ്റ്റഡിയിൽ വച്ച് ബലിദാനിയായി .
ഇന്ത്യക്കും കാശ്മീരിനും വെവ്വേറെ പ്രധാനമന്ത്രി എന്നത് തിരുത്താൻ അദ്ദേഹത്തിന്റെ ബലിദാനത്തിനു കഴിഞ്ഞുവെങ്കിലും ഇന്നും രണ്ടു ഭരണഘടനയും രണ്ടു പതാകയും നിലനിന്നു പോരുന്നുണ്ട് .

2018, ജൂൺ 21, വ്യാഴാഴ്‌ച

ഹിന്ദു സാമ്രാജ്യ ദിനം


ഹിന്ദു സാമ്രാജ്യ ദിനം


കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകവും RSSഉം

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകവും RSSഉം

സംഘ സ്വയംസേവകരുടെ പരിശ്രമം കൊണ്ട് കിട്ടിയ അമൂല്യ നിധിയാണ് ഭാരതത്തിന്റെ തെക്കെയറ്റത്ത്, മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന ഭൂമിയിലെ ഏക സ്ഥലം - കന്യാകുമാരി വിവേകാനന്ദ സ്മാരക കേന്ദ്രം

സൂര്യോദയവും, അസ്തമയവും സമുദ്രത്തിൽ കാണാൻ കഴിയുന്ന വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന്. ഹിമാലയത്തിൽ വസിക്കുന്ന ദേവനെ വരിക്കാൻ, കന്യകയായ ദേവി തപസ്സിരിക്കുന്ന ഭൂമി എന്ന് ഐതിഹ്യം.

കരയിൽ നിന്ന് രണ്ടര ഫർലോങ്ങ് അകലയുള്ള ശ്രീ പാദപ്പാറയിൽ, ദേവി കന്യാകുമാരിയുടെതെന്നു കരുതപ്പെടുന്ന ഒരു കാൽപാദത്തിന്റെ ആലേഖനം പതിഞ്ഞ് കിടപ്പുണ്ട്. 1892 ൽ സ്വാമി വിവേകാനന്ദൻ ഈ പാറയിൽ മൂന്നു ദിവസത്തോളം ധ്യാനനിമഗ്നനായിരുന്നു . ആ ധ്യാനത്തിലാണ് സ്വാമിജി ചിക്കാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനമെടുക്കുന്നതും തുടർന്ന് ചിക്കഗൊയിലാരംഭിച്ച അദ്ദേഹത്തിന്റെ ദിഗ്വിജയ യാത്ര ഒരു പതിറ്റാണ്ടോളം സ്വാമിജിയുടെ സമാധി വരെ നീണ്ടു . ഇന്ന് അവിടെ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഗംഭീരമായ ഒരു വിവേകാനന്ദ സ്മാരകമുണ്ട്.

കന്യാകുമാരിയുടെ മുഖമുദ്രയായ ആ സമുദ്ര സ്മാരകത്തിന് രോമാഞ്ചദായകമായ ഒരു ചരിത്രമുണ്ട്. പലർക്കും ദഹിക്കാത്ത ഒരു ചരിത്രം. പലരും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചരിത്രം. അത് രചിച്ചവർക്ക് കൊട്ടിഘോഷിക്കാൻ താത്പര്യമില്ലാത്ത ചരിത്രം.

തമിഴ്നാട്ടിലെ കന്യാകുമാരി പ്രദേശം ലാറ്റിൻ കത്തോലിക്ക വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. അവിടുത്തെ മത്സ്യത്തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ്. തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സഭയുടെ സ്വാധീനം വളരെ നിർണായകമാണ്. 1963 സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി വർഷമായിരുന്നു. സ്വാമിജിയുടെ ജീവിതത്തിലെ ഒരു മർമപ്രധാനമായ സ്ഥലം എന്ന നിലയിൽ കടലിലെ പാറയിൽ ഒരു സ്മാരകം പണിയണം എന്നുള്ള രീതിയിലുള്ള ചർച്ചകൾ ശ്രീരാമകൃഷ്ണ മിഷനിൽ സജീവമായി. അത് ക്രമേണ സമൂഹത്തിലും ചർച്ചാവിഷയമായി. ഈ സംരംഭം നടന്നാൽ അത് തങ്ങളുടെ സ്വാധീനത്തിന് ഭീഷണിയാകും എന്ന് ഭയന്ന സഭ, ഇത് കന്യാകുമാരിയല്ല കന്യകാമേരിയാണെന്ന് വാദിച്ച് കൊണ്ട് സംഘടിത ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളുടെ ശ്രമത്തോടെ ശ്രീ പാദപ്പാറയിൽ ഒരു കുരിശ് സ്ഥാപിച്ചു. ഒരു കാരണവശാലും ഇനി അവിടം കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഗൂഡാലോചാനയായിരുന്നു അത്.

പാറയിൽ കുരിശ് വന്നതോടെ കാര്യങ്ങൾ സങ്കീർണമായി. എത്രയും വേഗം ആ കുരിശ് നീക്കം ചെയ്തില്ലങ്കിൽ വിവേകാനന്ദ സ്മാരകം സ്വപ്നമായി അവശേഷിക്കും എന്ന് മനസ്സിലാക്കിയപ്പോൾ ആർഎസ്എസ് ദൗത്യം എറ്റെടുത്തു. കോഴിക്കോട് വെള്ളയിൽ കടപ്പുറം ശാഖയിലെ ലക്ഷ്മണനും മറ്റ് പതിമൂന്ന് സ്വയം സേവകരുമാണ് അതീവ സാഹസികമായ ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടത്. കടലിനോട് മല്ലടിച്ച് കടലിന്റെ മനശാസ്ത്രം നന്നായി അറിയുന്ന ലക്ഷ്മണനും കൂട്ടരും അങ്ങനെ കന്യാകുമാരിയിലേക്ക് തിരിച്ചു. നൂറുകണക്കിന് എതിരാളികളോട് മത്സരിച്ച് ഈ ദൗത്യം നിർവഹിക്കാൻ ലക്ഷ്മണനടക്കം പതിനഞ്ചു പേർ. ഇരുളിന്റെ മറവിൽ പാറയിലേക്ക് തുഴഞ്ഞ് അവർ കുരിശ് തകർത്തു. നേരം വെളുത്തപ്പോഴാണ് പള്ളി വിവരമറിയുന്നത്. സംഘടിച്ചെത്തിയ ക്രിസ്ത്യാനികൾ പാറയിൽ വീണ്ടും കുരിശ് സ്ഥാപിച്ചു. നൂറു കണക്കിന് മുക്കുവർ വള്ളങ്ങളുമായി പാറക്കു കാവൽ നിന്നു. അടുത്ത വെളുപ്പാൻ കാലത്ത് കാവൽക്കാർ അൽപമൊന്ന് അലസിയതിന്റെ പഴുതിലൂടെ ലക്ഷ്മണനും കൂട്ടരും വീണ്ടും പാറയിൽ എത്തി കുരിശ് കടലിലെറിഞ്ഞു. രോഷാകുലരായ എതിരാളികൾ ആക്രമിച്ചപ്പോൾ ലക്ഷ്മണനും സംഘവും കടലിൽ ചാടി കരയിലേക്ക് നീന്തി രക്ഷപെട്ടു. സാഹചര്യം സങ്കീർണമായപ്പോൾ കളക്ടറും ആർഡിഒയും ഇടപെട്ടു നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്റ്റാറ്റസ് കോ നിലനിർത്താൻ ഉത്തരവായി. അതോടെ അവിടെ കുരിശ് സ്ഥാപിക്കാനുള്ള ശ്രമം അവസാനിച്ചു.

പക്ഷേ വിവേകാനന്ദ സ്മാരകം എന്നത് അപ്പോഴും ഒരു വിദൂര സ്വപ്നം തന്നയായിരുന്നു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ഭക്തവൽസലത്തിനു സഭയെ പിണക്കുന്ന ഒരു കാര്യവും ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. ആരും പിന്തുണക്കാനില്ലാതെ വിവേകാനന്ദ സ്മാരകം ജലരേഖയാകുമോ എന്ന് കരുതിയിരിക്കുമ്പോൾ ആർഎസ്എസ് സർകാര്യവാഹായിരുന്ന എകനാഥ് റാനഡെയെ സംഘം ദൗത്യം എല്പിച്ചു. അതുല്യ സംഘാടകനായ റാനഡെ ഭാരതം മുഴുവൻ സഞ്ചരിച്ച് പിന്തുണ സമാഹരിച്ചു. പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചു. ജനസംഘത്തിനു നാമമാത്ര പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന പാർലമെന്റിൽ മുന്നൂറിലധികം എം.പി മാരുടെ പിന്തുണ റാനഡേയുടെ സംഘടനാ സാമർത്ഥ്യം കൊണ്ട് ലഭിച്ചു. ഭക്ത വല്‍‌സലത്തിനും പിന്നെ രക്ഷയുണ്ടായില്ല. എല്ലാ സംസ്ഥാന സർക്കാരുകളും വിവേകാനന്ദ കേന്ദ്രത്തിനു സംഭാവന നൽകിയപ്പോൾ, ഒരു മതഭ്രാന്തന്റെ സ്മാരകത്തിന് നൽകാൻ ചില്ലിക്കാശ് പോലുമില്ല എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയും ഭാരതത്തിലുണ്ടായിരുന്നു. സ്വാമിജി ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി സാക്ഷാൽ ഇഎംഎസ്.

അങ്ങിനെ 1968 ഡിസംബറിൽ പണിതുടങ്ങിയ ശ്രീപാദപ്പാറയിലെ സ്മാരകം 1970 ൽ രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിനു സമർപ്പിച്ചു. ഏകനാഥ് റാനഡെ കന്യാകുമാരിയിൽ തന്നെ വിവേകാനന്ദ കേന്ദ്രത്തിന്റെ നടത്തിപ്പും വികസനവുമൊക്കയായി ശിഷ്ടകാലം കഴിച്ച് 1982 ആ ധന്യ ജീവിതം അവസാനിച്ചു.

1962 ലെ ദൌത്യത്തിൽ ഉണ്ടായിരുന്ന പതിനഞ്ച് പേരിൽ ലക്ഷ്മണൻ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ആ ദൗത്യത്തിന്റെ അസൂത്രണവും ചുക്കാനും പിടിച്ച ആർ.ഹരിയേട്ടൻ ഇപ്പോഴും എറണാകുളം സംസ്ഥാന കാര്യാലയത്തിൽ സംഘ കാര്യങ്ങളുമായി സജീവമാണ്. ഭാരതത്തിന്റെ മഹാനായ വിശ്വപൌരനുള്ള ഗുരുദക്ഷിണയായി ഈ ഘനഗംഭീരമായ സ്മാരകം നിർമ്മിച്ച ആര്‍‌എസ്‌എസ് പതിവ് പോലെ ഒരു ആർഭാടങ്ങളും ഇല്ലാതെ തങ്ങളുടെ കർമഭൂമിയിലെക്ക് മടങ്ങി.

ഇന്ന് കന്യാകുമാരി ഭാരതത്തിലെ എറ്റവും വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സര്‍ക്കാരിന് കോടികളുടെ വരുമാനവും. പതിനായിരങ്ങളുടെ ഉപജീവനവും. കന്യാകുമാരിയിലെത്തുന്ന ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട ഈ ചരിത്രം പക്ഷെ ബഹുഭൂരിപക്ഷത്തിനും അജ്ഞാതമാണ്.

കടപ്പാട് .ജന്മഭൂമി

2018, ജൂൺ 12, ചൊവ്വാഴ്ച

സൂര്യ നമസ്കാരം

സൂര്യ നമസ്കാരം 


ധ്യാനശ്ലോകം

ധ്യേയഃ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തി
നാരായണഃ സരസിജാസന സന്നിവിഷ്ടഃ
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്രഃ

അര്‍ത്ഥം
കിരണങ്ങളുതിരുന്ന ഹിരണ്മയശരീരത്തില്‍ മകരകുണ്ഡലങ്ങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങ്ങള്‍ ധരിച്ച് സവിതൃമണ്ഡലത്തിന്‍ടെ മദ്ധ്യത്തില്‍ എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു.


സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.

ശ്വാസക്രമം:-
സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.
സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.

ഐതിഹ്യം:-
ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.

ശാസ്ത്രീയം:-
സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം,ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു.


രീതി:-
നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി. സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.

നിരുക്തം:-
നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് നമസ്കാരം ആയത് അര്‍ത്ഥം തലകുനിക്കല്‍, ആദരവ് പ്രകടിപ്പിക്കല്‍ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തില്‍ നിസ്കാരം മായിത്തീര്‍ന്നിട്ടുണ്ട്.


നാല് വിധ നമസ്കാരങ്ങള്‍-:
നമസ്കാരങ്ങള്‍ നാല് വിധമുണ്ട്. സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിങ്ങനെ.

സൂര്യ നമസ്കാരം
സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.

സാഷ്ടാംഗ നമസ്കാരം
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാല്‍മുട്ട്,കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.

ദണ്ഡ നമസ്കാരം
ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍(വടി പോലെ) കിടക്കുന്നതാകുന്നു.

പാദ നമസ്കാരം
ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി(വജ്രാസനം)ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.

രക്ഷാ ബന്ധന മഹോത്സവം


       രക്ഷാ ബന്ധനം

രക്ഷാ ബന്ധന മഹോത്സവം
സൌഹ്രൃദ ഭാരത ദിനോത്സവം
(രക്ഷാ ബന്ധന മഹോത്സവം )

ഭാരത സംസ്ക്രൃതിയീപൊന്‍നൂലില്‍
ഓരോയിഴയും പാടീടുന്നു
ത്യാഗശക്തിയും ദേശഭക്തിയും
ഐക്യമാര്‍ഗവും നല്‍കും നാള്‍
(രക്ഷാ ബന്ധന മഹോത്സവം )

ധീരന്‍മാറാം ദേശഭക്തര്‍ തന്‍
ചോരകൊടുത്തിതു പാവനമാക്കി
ജനനീ സോദരിമാരുടെ പേരില്‍
പ്രതിജ്ഞ ചെയ്യും പൊന്‍ തിരുനാള്‍
(രക്ഷാ ബന്ധന മഹോത്സവം )

രാജസ്ഥാനിലെ ഓരോ മണലും
ഗദ്ഗദപൂര്‍വ്വമുരച്ചീടുന്നു
സോദരിമാരുടെ മാനം കാക്കാന്‍
ജീവന്‍ ത്യജിച്ചോരക്കഥകള്‍
(രക്ഷാ ബന്ധന മഹോത്സവം )

ഖണ്ഡിതമാകിയ ഭാരതഭു‌വിനെ
വീണ്ടുമഖണ്ഡിതമാക്കിത്തീര്‍ക്കാന്‍
കങ്കണമണിഞ്ഞു ഹൈന്ദവവീരര്‍
പോര്‍ക്കളമണയും ജയോത്സവം
(രക്ഷാ ബന്ധന മഹോത്സവം )

മഹര്‍ഷി അരവിന്ദന്‍

അമൃതവചനം.

മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു:-

    സ്ഥിരതയും ധൈര്യവും സഹനശക്തിയും നമുക്ക് ഒരിക്കലും നഷ്ട്ടപെട്ടുകൂടാ.
    തലകുനിച്ചു പിടിച്ചാല്‍ മര്‍ദനത്തില്‍നിന്ന് രക്ഷപെടാമെന്ന് വിചാരിക്കുന്ന ചിലരുണ്ട്
    ഇത് എന്‍റെ അഭിപ്രായമല്ല. കൊടും കാറ്റിനെ മുന്നില്‍ തന്നെ ചെന്ന് നേരിട്ട് ഉത്തുംഗമായ ധൈര്യ പൌരുഷങ്ങളാലും സഹന ശക്തിയാലും പൊരുതികൊണ്ട് മാത്രമേ രാഷ്ട്രത്തെ രക്ഷിക്കാന്‍ ആകൂ.

2018, ജൂൺ 10, ഞായറാഴ്‌ച

ജടായു

ജടായു - പുണ്യവാനായ പക്ഷി 


ദേവന്മാരും മനുഷ്യരും രാക്ഷസരും മാത്രമല്ല, കുരങ്ങന്മാരും പക്ഷികളുമൊക്കെ രാമായണത്തിലെ കഥാപാത്രങ്ങളാണ്. സമ്പാതിയും ജടായുവുമാണ് ജ്യേഷ്ഠാനുജന്മാരായ രണ്ട് പക്ഷിശ്രേഷ്ഠന്മാര്‍. ഇവര്‍ രണ്ടുപേരും ശ്രീരാമന്റെ സഹായികളായി കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ്. രാവണന്‍ സീതാദേവിയെ അപഹരിച്ച് കൊണ്ടുപോകുന്നതിന് ഏകസാക്ഷിയായിരുന്നു ജടായു. 'ഹാ... ഹാ... രാഘവ സൗമിത്രേ...' എന്നുള്ള സീതയുടെ ഭയംനിറഞ്ഞ നിലവിളി കേട്ടാണ് ജടായു എത്തിച്ചേരുന്നത്. ''പട്ടി ഹോമദ്രവ്യം കട്ടുകൊണ്ടുപോകുന്നതുപോലെ എന്റെ സ്വാമിതന്‍ പത്‌നിയെ എവിടേക്കാണ് കൊണ്ടുപോകുന്നത് മൂഢാത്മാവേ'' എന്ന് ചോദിച്ചുകൊണ്ടാണ് ജടായു വഴിമധ്യേ രാവണനെ തടയുന്നത്. ''ചിറകാര്‍ന്ന പര്‍വതം പോലെ'' എന്നാണ് എഴുത്തച്ഛന്‍ ജടായുവിനെ വിശേഷിപ്പിക്കുന്നത്. ജടായുവിന്റെ ചിറകടിയില്‍ നിന്നുള്ള കാറ്റേറ്റ് സമുദ്രം പ്രക്ഷുബ്ധമാവുകയും പര്‍വതങ്ങള്‍ ഇളകുകയും ചെയ്തുവത്രെ! അത്രയും ശക്തനായിരുന്നു ആ പക്ഷി.

രാവണന്റെ ചാപങ്ങളെ ജടായു പൊടിച്ചുകളഞ്ഞു. പത്ത് മുഖങ്ങളും കാല്‍നഖംകൊണ്ട് കീറിമുറിച്ചു. മൂര്‍ച്ചയുള്ള കൊക്കുകൊണ്ട് തേര്‍ത്തടം തകര്‍ത്തു. കാല്‍ക്ഷണംകൊണ്ട് കുതിരകളെയെല്ലാം കൊന്നുവീഴ്ത്തി. ജടായുവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രാവണന്‍ ചഞ്ചലനായി. തന്റെ യാത്ര മുടങ്ങുക മാത്രമല്ല കീര്‍ത്തി മുടിയുകയും ചെയ്യും എന്നുഭയന്ന രാവണന്‍ ചന്ദ്രഹാസംകൊണ്ട് ജടായുവിന്റെ ചിറകുകള്‍ അരിഞ്ഞു. നിസ്സഹായനായി ജടായു നിലത്തുവീണു.

തന്റെ ഭര്‍ത്താവിനെക്കണ്ട് വിവരങ്ങള്‍ പറഞ്ഞല്ലാതെ ജീവന്‍ വെടിയില്ലെന്ന് സീതാദേവി അനുഗ്രഹിച്ചതനുസരിച്ച് ജടായു രാമനെ കാത്തുകിടന്നു. സീതയെത്തേടി രാമലക്ഷ്മണന്മാര്‍ അലഞ്ഞുനടക്കുമ്പോഴാണ്, തകര്‍ന്നുകിടക്കുന്ന രാവണരഥവും സമീപത്തായി കിടക്കുന്ന ജടായുവിന്റെ ഘോരരൂപവും രാമലക്ഷ്മണന്മാര്‍ കാണുന്നത്. വധിക്കാനടുത്ത രാമനോട്, താന്‍ വധ്യനല്ലെന്നും രാമന്റെ ഭക്തദാസനും ദശരഥന്റെ മിത്രവുമായ ജടായുവാണെന്നുമാണ് സ്വയം പരിചയപ്പെടുത്തുന്നത്. 'രാവണന്‍ ദേവിയെ ദക്ഷിണദിക്കിലേക്ക് കൊണ്ടുപോയി' എന്നുപറയാനേ ജടായുവിന് കഴിഞ്ഞുള്ളൂ. ''തൃക്കഴലിണ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണം'' എന്നായിരുന്നു ഭക്തനായ ജടായുവിന്റെ അന്ത്യാഭിലാഷം. രാമന്റെ തൃക്കൈകൊണ്ടുള്ള തലോടലേറ്റുകൊണ്ടുതന്നെ ജടായു ജീവന്‍വെടിഞ്ഞു. പിതൃമിത്രംകൂടിയായ ജടായുവിന്റെ മൃതശരീരം രാമന്‍ മടിയില്‍വെച്ച് കണ്ണീര്‍വാര്‍ത്തു. പിന്നീട് ലക്ഷ്മണന്‍ ഒരുക്കിയ ചിതയില്‍വെച്ച് ഉദകക്രിയകളെല്ലാം അനുഷ്ഠിച്ചു. സൂര്യതുല്യം ശോഭയോടുകൂടി വിഷ്ണു പാര്‍ഷദന്മാരാല്‍ സ്വീകരിക്കപ്പെട്ടാണത്രെ ജടായു വിഷ്ണുലോകം പൂകിയത്. അതിനുമുമ്പേ രാമനെ കൈക്കൂപ്പിക്കൊണ്ട് ജടായു നടത്തിയ സ്തുതി രാമനാല്‍ ശ്ലാഘിക്കപ്പെട്ടു. വെറും പക്ഷിയായിരുന്നിട്ടും വിഷ്ണു സാരൂപ്യം പ്രാപിച്ച് ബ്രഹ്മപൂജിതപദം പ്രാപിക്കാന്‍ തന്റെ ഭക്തികൊണ്ടും ത്യാഗംകൊണ്ടും ജടായുവിന് സാധിച്ചു.

2018, ജൂൺ 9, ശനിയാഴ്‌ച

RSS ന്‍റെ ലക്ഷ്യം

പൂജനീയ ഗുരു‍ജി പറഞ്ഞു..

"രാജ്യത്തെക്കുറിച്ചുള്ള ഹിന്ദുക്കളുടെ സമീപനം മനസ്സിലാക്കി, ആർ.എസ്.എസ് അവരിൽ രാജ്യത്തിനോട് ആത്മാർപ്പണത്തിന്റെ ശീലം വളർത്തിയെടുക്കുകയും അവരിൽ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സഹകരണത്തിന്റെയും സ്വഭാവരൂപീകരണം ഉണ്ടാക്കുകയും ചെയ്ത്, രാജ്യത്തോടുള്ള കടമക്ക് വേണ്ടി വിശ്വാസത്തിനും ജാതിക്കും ഭാഷക്കും രണ്ടാം പരിഗണന മാത്രം കൊടുത്ത്, അതിലൂടെ യഥാർത്ഥ മനുഷ്യസ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും സ്വഭാവരൂപീകരണം നടത്തി, ശക്തരാകാനും സമൂഹത്തിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലിൽ ഏറ്റെടുത്ത് എല്ലാ രീതിയിലുമുള്ള അനുശാസന ജീവിതത്തിന്റെ എല്ലാ മേഘലയിലും എല്ലാവരും ഉണ്ടാക്കിയെടുത്ത് ഹിമാലയം മുതൽ കന്യാകുമാരി വരെ പരസ്പര സാഹോദര്യത്തോടെയുള്ള ഒരു രാജ്യത്തിനെ ഉണ്ടാക്കുക"

ഇതാണ് RSS'ന്‍റെ ലക്ഷ്യം......

ഗുരുജി

പുജനിയ ഗുരുജി പറഞ്ഞു,

    മഹത്തായ ആദര്‍ശങ്ങള്‍ക്കു വേണ്ടി നമ്മുക്കിനിയും ജീവിക്കാം. ഇന്നത്തെ ആണത്തം കെടുത്തുന്ന ചിന്താഗതി-കളെല്ലാം ദൂരെ കളഞ്ഞു ദേശാഭിമാനം ജ്വലിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിക്ക് വേണ്ടി സേവനം, സ്വാശ്രയ ശീലം, സമര്‍പ്പണ മനോഭാവം എന്നീ മഹത് ആശയങ്ങള്‍ ശ്വസിച്ച് ജീവിക്കുന്ന യതാർത്ഥ മനുഷ്യരായിത്തിരാം .

2018, ജൂൺ 8, വെള്ളിയാഴ്‌ച

യോഗ

യോഗയും യോഗയും ആധുനിക ജീവിതവും


...മനസിനും ശരീരത്തിനും ഉണര്‍വും ഊര്‍ജവും പകരുന്ന യോഗ ആധുനിക ജീവിതത്തില്‍ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌...

രോഗരഹിതവും സുദൃഢവുമായ ശരീരമാണ്‌ ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷകപൂര്‍ണവും ക്രമവുമായ ആഹാരംപോലെ തന്നെ പ്രധാനമാണ്‌ വ്യായാമവും. ഇതിന്‌ ഏറ്റവും ഉത്തമമായ ഭാരതത്തനിമയുള്ള വ്യായാമ ശാസ്‌ത്രമാണ്‌ യോഗ.

ബുദ്ധിവികാസത്തിനും കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്‌തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന്‌ ആചാര്യന്‍മാര്‍ വ്യക്‌തമാക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവുമാണ്‌. ജീവിതത്തിലെ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നത്‌ ശരീരമനസുകളാണ്‌. അതിനുള്ള കഴിവും കരുത്തും നമ്മുടെ ശരീരത്തിനും മനസിനും ഉണ്ടായിരിക്കണം. സാധാരണയായി രോഗത്തോടടുക്കുമ്പോള്‍ മാത്രമാണ്‌ നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നത്‌. അതേപോലെ മരണത്തോടടുക്കുമ്പോള്‍ മാത്രമാണ്‌ ജീവിതത്തെപ്പറ്റിയും ചിന്തിക്കുന്നത്‌. ഇന്ന്‌ നമുക്കുണ്ടാകുന്ന എല്ലാ രോഗങ്ങളുടെയും മൂലകാരണം പ്രകൃതിയുടെ അടിസ്‌ഥാനതത്വങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കാത്തതാണ്‌. ഇതുവരെയുള്ള നമ്മുടെ ചിന്ത, വാക്ക്‌, പ്രവൃത്തി ഇവയുടെ ആകെത്തുകയാണ്‌ ഇന്നത്തെ നമ്മുടെ ജീവിതം. നല്ല വിചാരം, നല്ല വാക്ക്‌, നല്ല പ്രവൃത്തി, നിഷ്‌ക്കാമകര്‍മ്മം, സേവനമനോഭാവം ഇവയെല്ലാം ആരോഗ്യത്തെ പുഷ്‌ടിപ്പെടുത്തുന്നു. ശക്‌തിയുടെ ഉറവിടം മനസാണ്‌. മനസില്‍നിന്നാണ്‌ ശരീരം ശക്‌തിസംഭരിക്കുന്നത്‌. മനസ്‌ ബലഹീനമായാല്‍ ശരീരവും ക്ഷീണിക്കും. പ്രതികൂലപരിതസ്‌ഥിതികളും അനുഭവങ്ങളും മനോമണ്ഡലത്തില്‍ പരത്തുന്ന ഛായാപടലങ്ങളാണ്‌ മനോവേദനയ്‌ക്കും മനസിന്റെ ക്ഷീണത്തിനും മൂലഹേതു.

തത്വബോധവും യുക്‌തിവിചാരവും എന്ന്‌ ഉടലെടുക്കുന്നുവോ അന്നേ നമ്മള്‍ ഇവയില്‍നിന്നെല്ലാം മോചിതരാകുകയുള്ളൂ. ഏത്‌ രോഗത്തെയും നിര്‍മ്മാര്‍ജ്‌ജനം ചെയ്യുന്നതിനുള്ള ആന്തരികശക്‌തികള്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്നുണ്ട്‌. അവയെ ഉണര്‍ത്തുന്നതിനുള്ള പ്രത്യേക ചിട്ടകള്‍ നാം അവലംബിക്കണമെന്നു മാത്രം. ഇവിടെയാണ്‌ യോഗയുടെ പ്രയോജനവും പ്രസക്‌തിയും നാം അറിയുന്നത്‌.

യോഗ എന്നാല്‍ എന്ത്‌?

ആര്‍ഷഭാരതത്തിന്റെ അമൂല്യ സംഭാവനയാണ്‌ യോഗദര്‍ശനം, ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ചയാണ്‌ യോഗ. അതല്ലെങ്കില്‍ പ്രാണനും അപാനനും തമ്മിലുള്ള ചേര്‍ച്ച. മാനുഷികസത്തയെ ദിവ്യാവബോധത്തിലേക്കുയര്‍ത്തുകയാണ്‌ യോഗയുടെ ആത്യന്തികലക്ഷ്യം. കൂടെ രോഗങ്ങള്‍ മാറുകയും ചെയ്യുന്നു. പതഞ്‌ജലിയെന്ന മഹര്‍ഷിയാണ്‌ ഇതിന്റെ ഉപജ്‌ഞാതാവ്‌.

യോഗ എട്ടായി തരംതിരിച്ചിരിക്കുന്നു. അതുകൊണ്ട്‌ അതിനെ അഷ്‌ടാംഗയോഗമെന്നു പറയുന്നത്‌. അവയാണ്‌ യമം, നിയമം, ആസന പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി. ഇതില്‍ ആദ്യത്തെ നാലെണ്ണം ഹഠയോഗംആണ്‌. പിന്നത്തെ നാലെണ്ണം രാജയോഗവും. ശരീരവും മനസും വിപുലപ്പെടുത്തുന്നതാണ്‌ ഹംയോഗം. ആധ്യാത്മികമായ ഉന്നതിയിലെത്തുന്നതാണ്‌ രാജയോഗം. പവിത്രവും പരമരഹസ്യവുമായി തലമുറകളായി കൈമാറിവന്ന ശാസ്‌ത്രമാണിത്‌. അര്‍ഹതയില്ലാത്തവനു പറഞ്ഞുകൊടുത്താല്‍ ഈ ശാസ്‌ത്രം അധ:പതിച്ചു പോകുമായിരുന്നു. പതഞ്‌ജലി മഹര്‍ഷി പറയുന്നത്‌. അയോഗാനുസാന:, യോഗ ചിത്തവൃത്തിരോധ: ഇനി യോഗത്തെപ്പറയാം. യോഗം ചിത്തവൃത്തികളുടെ നിരോധമാണ്‌. ഇതാണ്‌ യമനിയമങ്ങള്‍, യമനിയമങ്ങള്‍ പാലിക്കാത്ത ഒരാള്‍ക്കും യോഗയുടെ ഉന്നതിയിലെത്തിച്ചേരാന്‍ സാധിക്കുകയില്ല.

ആര്‍ക്കെല്ലാം യോഗ അനുഷ്‌ഠിക്കാം?

സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും അഭ്യസിക്കാന്‍ പറ്റുന്ന ശാസ്‌ത്രമാണിത്‌. ചിലര്‍ക്ക്‌ ഒരു തെറ്റിദ്ധാരണയുണ്ട്‌. സന്യാസിമാര്‍ക്ക്‌ മാത്രമേ ഇത്‌ ചെയ്യാന്‍ കഴിയൂവെന്ന്‌. വിവാഹജീവിതം ഒരിക്കലും ഇതിനൊരു തടസമാകുന്നില്ല. കുടുംബബന്ധത്തിന്‌ ഈ ശാസ്‌ത്രം കെട്ടുറപ്പ്‌ കൂട്ടുന്നതേയുള്ളൂ. യോഗ ഭാരതത്തിന്റെ സംസ്‌കാരമാണ്‌. ഒരു മതത്തോടും ബന്ധിതമാകാതെ സ്വതന്ത്രമായിത്തന്നെ നിലകൊള്ളുന്നു. ഒരാളെക്കൊണ്ട്‌ യോഗ ചെയ്യിക്കുമ്പോള്‍ അയാളുടെ പ്രായം, അയാളിലെ രോഗങ്ങള്‍, രോഗത്തിന്റെ കാഠിന്യം, അയാള്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ആസനങ്ങള്‍, ഏതൊക്കെ ആസനങ്ങള്‍ പാടില്ല. കഠിനമായ ആസനങ്ങള്‍ ഇവയെല്ലാം മനസിലാക്കണം.

എപ്പോള്‍ ? എങ്ങനെ ?

നിത്യകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ്‌ ശരീരശുദ്ധിവരുത്തിവേണം യോഗ ആരംഭിക്കുവാന്‍. രാവിലെയോ വൈകിട്ടോ ചെയ്യാവുന്നതാണ്‌. ഉത്തമസമയം പ്രഭാതത്തിലാണ്‌. നല്ലൊരു മുറി ഇതിന്‌ തെരഞ്ഞെടുക്കണം. ആരുടെയും ശല്യമില്ലാത്തതും നല്ല വായുസഞ്ചാരവുമുള്ള മുറി വേണം തെരഞ്ഞെടുക്കാന്‍. ശരീരത്തില്‍ കുറച്ച്‌ വസ്‌ത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പുരുഷന്മാര്‍ ലങ്കോട്ടി ധരിക്കുന്നത്‌ ഉത്തമമായിരിക്കും. സ്‌ത്രീകള്‍ കൈകാലുകള്‍ മടക്കുന്നതിനും പൊക്കുന്നതിനും തടസമില്ലാത്ത വസ്‌ത്രങ്ങള്‍ വേണം ധരിക്കുവാന്‍. യോഗ ചെയ്യുന്ന സമയത്ത്‌ ഫാന്‍ ഉപയോഗിക്കരുത്‌. കൂടാതെ ഏതെങ്കിലും കഠിനമായഅസുഖമുള്ളപ്പോള്‍ യോഗ ചെയ്യരുത്‌. നിരപ്പായ തറയില്‍ ഒരു വിരിപ്പുവിരിച്ച്‌ അതിന്മേല്‍ വേണം യോഗ അഭ്യസിക്കുവാന്‍. ഒരിക്കലും ആ സമയം ശരീരം തറയില്‍ മുട്ടുവാന്‍ പാടില്ല. കാരണം ആ സമയത്ത്‌ നമ്മുടെ ശരീരത്തുണ്ടാകുന്ന എനര്‍ജി എര്‍ത്തായി പോകാതിരിക്കുന്നതിനാണ്‌.

ഭക്ഷണം കഴിച്ചുകഴിഞ്ഞശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞേ യോഗാ ചെയ്യാവൂ. വേണമെങ്കില്‍ അരമണിക്കൂര്‍ മുമ്പ്‌ വെള്ളം കുടിക്കാവുന്നതാണ്‌. അതേപോലെ യോഗ കഴിഞ്ഞ്‌ അരമണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ.

നല്ല ഒരു ഗുരുവിന്റെ കീഴില്‍ മാത്രമേ യോഗ അഭ്യസിക്കാവൂ. സി.ഡി. കണ്ടോ, പുസ്‌തകത്തിലൂടെയോ യോഗ ശീലിക്കരുത്‌. നിരന്തരമായ അഭ്യാസത്തിലൂടെ മാത്രമേ ഇതിന്റെ പൂര്‍ണത ലഭിക്കുകയുള്ളൂ. ജീവിതകാലം മുഴുവന്‍ അഭ്യസിക്കേണ്ട ജീവിതചര്യയായിവേണം യോഗ കാണാന്‍.

യോഗ വരുത്തുന്ന മാറ്റങ്ങള്‍

ശരീരം പഞ്ചഭൂത നിര്‍മ്മിതമാണ്‌. അത്‌ വിഘടിക്കുമ്പോഴാണ്‌ നമുക്ക്‌ രോഗങ്ങള്‍ ഉണ്ടാകുന്നത്‌. അപ്പോള്‍ ശരീരത്തിലെ മിക്ക അവയവങ്ങളുടെയും താളം തെറ്റുന്നു. ഈ താളം ശരിയായവിധത്തിലാക്കുകയാണ്‌ യോഗയിലൂടെ. ശരീരത്തില്‍ ധാതുക്കളുടെ ഏറ്റക്കുറച്ചിലുകള്‍മൂലവും രോഗങ്ങളുകും. ഈ ധാതുക്കളെ പുഷ്‌ടിപ്പെടുത്തിയാല്‍ അതില്‍നിന്നും ഒരു പരിധിവരെ മോചിതരാകാന്‍ കഴിയും. ഒരു മനുഷ്യന്‍ സുഖമായും സമാധാനമായും ദീര്‍ഘായുസായും ജീവിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും പ്രകൃതി നല്‍കിയിട്ടുണ്ട്‌. അതെല്ലാം കാറ്റില്‍ പറത്തി പ്രകൃതിതത്വങ്ങള്‍ക്ക്‌ വിരുദ്ധമായി ജീവിക്കുമ്പോള്‍ ജീവിതയാത്രയില്‍ അടിപതറിപ്പോകുന്നു. പ്രകൃതിതത്വങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കുന്നവര്‍ക്ക്‌ മാത്രമേ ലോകത്ത്‌ നിലനില്‍പ്പുള്ളൂ. ജഡവസ്‌തുവാകുന്ന ശരീരം രോഗങ്ങള്‍ക്കിരയാകാതെ കാത്തുസൂക്ഷിച്ചേ മതിയാകൂ. അത്‌ ഓരോരുത്തരുടെയും കടമയാണ്‌. ഈ ജന്മംകൊണ്ട്‌ നമുക്കും മറ്റുള്ളവര്‍ക്കും എന്തെങ്കിലും നല്ലകാര്യം ചെയ്യണമെങ്കില്‍ ആരോഗ്യമുള്ള ശരീരവും ആവേഗമുള്ള മനസും കൂടിയേ തീരൂ. അതിനുള്ള ഉത്തമ ഉപാധിയാണ്‌ യോഗശാസ്‌ത്രം. യുക്‌തിചിന്തയും തത്വബോധവും ഉടലെടുക്കുന്നതിനും സത്യത്തിലധിഷ്‌ഠിതമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗശാസ്‌ത്രം വഹിക്കുന്ന പങ്ക്‌ വലുതാണ്‌.

അമിതഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കുകയും രോഗത്തെ വിളിച്ചുവരുത്തുകയും ചെയ്യുന്നു. മത്സ്യം, മാംസം, മുട്ട എന്നീ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മാത്രമേ ബുദ്ധിയും ശക്‌തിയും ഉണ്ടാകുകയുള്ളൂ എന്നൊരു ധാരണയുണ്ട്‌. അത്‌ തെറ്റാണ്‌. ഇതുമൂലം രോഗങ്ങള്‍ കൂടുകയും വയറിന്റെ താളം തെറ്റുകയും ചെയ്യുന്നു. സസ്യാഹാരം കഴിക്കുന്നവരില്‍ രോഗങ്ങളും പ്രത്യേകിച്ച്‌ ഉദരസംബന്ധമായ രോഗങ്ങള്‍ കുറവാണ്‌. നമ്മുടെ ചിന്ത, സ്വഭാവം മുതലായവ ഉടലെടുക്കുന്നതും ഭക്ഷണത്തില്‍നിന്നാണ്‌. മൃഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്‌ മനസിലാക്കാവുന്നതാണ്‌. പശു, കാള, പോത്ത്‌, ആട്‌, മുയല്‍ മുതലായ മൃഗങ്ങള്‍ ശാന്തസ്വഭാവമുള്ളവയാണ്‌. അതേപോലെ മാംസഭുക്കുകളായ സിംഹം, കരടി, കടുവ, പുലി മുതലായ മൃഗങ്ങളെ ശ്രദ്ധിച്ചാല്‍ മനസിലാകും അവയുടെ സ്വഭാവം. അതുകൊണ്ട്‌ വ്യായാമം മാത്രം പോര,
ഭക്ഷണനിയന്ത്രണവും പ്രധാന ഘടകമാണ്‌. ജീവിതവും

മനസിനും ശരീരത്തിനും ഉണര്‍വും ഊര്‍ജവും പകരുന്ന യോഗ ആധുനിക ജീവിതത്തില്‍ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌...

രോഗരഹിതവും സുദൃഢവുമായ ശരീരമാണ്‌ ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷകപൂര്‍ണവും ക്രമവുമായ ആഹാരംപോലെ തന്നെ പ്രധാനമാണ്‌ വ്യായാമവും. ഇതിന്‌ ഏറ്റവും ഉത്തമമായ ഭാരതത്തനിമയുള്ള വ്യായാമ ശാസ്‌ത്രമാണ്‌ യോഗ. ബുദ്ധിവികാസത്തിനും കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്‌തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന്‌ ആചാര്യന്‍മാര്‍ വ്യക്‌തമാക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവുമാണ്‌. ജീവിതത്തിലെ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നത്‌ ശരീരമനസുകളാണ്‌. അതിനുള്ള കഴിവും കരുത്തും നമ്മുടെ ശരീരത്തിനും മനസിനും ഉണ്ടായിരിക്കണം. സാധാരണയായി രോഗത്തോടടുക്കുമ്പോള്‍ മാത്രമാണ്‌ നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നത്‌. അതേപോലെ മരണത്തോടടുക്കുമ്പോള്‍ മാത്രമാണ്‌ ജീവിതത്തെപ്പറ്റിയും ചിന്തിക്കുന്നത്‌. ഇന്ന്‌ നമുക്കുണ്ടാകുന്ന എല്ലാ രോഗങ്ങളുടെയും മൂലകാരണം പ്രകൃതിയുടെ അടിസ്‌ഥാനതത്വങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കാത്തതാണ്‌. ഇതുവരെയുള്ള നമ്മുടെ ചിന്ത, വാക്ക്‌, പ്രവൃത്തി ഇവയുടെ ആകെത്തുകയാണ്‌ ഇന്നത്തെ നമ്മുടെ ജീവിതം. നല്ല വിചാരം, നല്ല വാക്ക്‌, നല്ല പ്രവൃത്തി, നിഷ്‌ക്കാമകര്‍മ്മം, സേവനമനോഭാവം ഇവയെല്ലാം ആരോഗ്യത്തെ പുഷ്‌ടിപ്പെടുത്തുന്നു. ശക്‌തിയുടെ ഉറവിടം മനസാണ്‌. മനസില്‍നിന്നാണ്‌ ശരീരം ശക്‌തിസംഭരിക്കുന്നത്‌. മനസ്‌ ബലഹീനമായാല്‍ ശരീരവും ക്ഷീണിക്കും. പ്രതികൂലപരിതസ്‌ഥിതികളും അനുഭവങ്ങളും മനോമണ്ഡലത്തില്‍ പരത്തുന്ന ഛായാപടലങ്ങളാണ്‌ മനോവേദനയ്‌ക്കും മനസിന്റെ ക്ഷീണത്തിനും മൂലഹേതു.

തത്വബോധവും യുക്‌തിവിചാരവും എന്ന്‌ ഉടലെടുക്കുന്നുവോ അന്നേ നമ്മള്‍ ഇവയില്‍നിന്നെല്ലാം മോചിതരാകുകയുള്ളൂ. ഏത്‌ രോഗത്തെയും നിര്‍മ്മാര്‍ജ്‌ജനം ചെയ്യുന്നതിനുള്ള ആന്തരികശക്‌തികള്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്നുണ്ട്‌. അവയെ ഉണര്‍ത്തുന്നതിനുള്ള പ്രത്യേക ചിട്ടകള്‍ നാം അവലംബിക്കണമെന്നു മാത്രം. ഇവിടെയാണ്‌ യോഗയുടെ പ്രയോജനവും പ്രസക്‌തിയും നാം അറിയുന്നത്‌.

അമിതഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കുകയും രോഗത്തെ വിളിച്ചുവരുത്തുകയും ചെയ്യുന്നു. മത്സ്യം, മാംസം, മുട്ട എന്നീ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മാത്രമേ ബുദ്ധിയും ശക്‌തിയും ഉണ്ടാകുകയുള്ളൂ എന്നൊരു ധാരണയുണ്ട്‌. അത്‌ തെറ്റാണ്‌. ഇതുമൂലം രോഗങ്ങള്‍ കൂടുകയും വയറിന്റെ താളം തെറ്റുകയും ചെയ്യുന്നു. സസ്യാഹാരം കഴിക്കുന്നവരില്‍ രോഗങ്ങളും പ്രത്യേകിച്ച്‌ ഉദരസംബന്ധമായ രോഗങ്ങള്‍ കുറവാണ്‌. നമ്മുടെ ചിന്ത, സ്വഭാവം മുതലായവ ഉടലെടുക്കുന്നതും ഭക്ഷണത്തില്‍നിന്നാണ്‌. മൃഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്‌ മനസിലാക്കാവുന്നതാണ്‌. പശു, കാള, പോത്ത്‌, ആട്‌, മുയല്‍ മുതലായ മൃഗങ്ങള്‍ ശാന്തസ്വഭാവമുള്ളവയാണ്‌. അതേപോലെ മാംസഭുക്കുകളായ സിംഹം, കരടി, കടുവ, പുലി മുതലായ മൃഗങ്ങളെ ശ്രദ്ധിച്ചാല്‍ മനസിലാകും അവയുടെ സ്വഭാവം. അതുകൊണ്ട്‌ വ്യായാമം മാത്രം പോര,
ഭക്ഷണനിയന്ത്രണവും പ്രധാന ഘടകമാണ്‌.

2018, ഏപ്രിൽ 11, ബുധനാഴ്‌ച

          

     സുഭാഷിതം


കോ ഹി ഭാരഃ സമര്‍ത്ഥാനാം
കിം ദൂരം വ്യവസായിനാം
കോ വിദേശഃ സവിദ്വാനാം
കഃ പരഃ പ്രിയവാദിനാം🌹
⚜⚜⚜⚜⚜⚜⚜⚜⚜

     *🌷സമർത്ഥൻമാർക്ക് എന്താണ് ചെയ്യാൻ വയ്യാത്തത്? പരിശ്രമശാലികൾക്ക് എന്താണ് ദൂരെയായിട്ടുള്ളത്? വിദ്വാൻമാർക്ക് ഏതാണ് വിദേശമായിട്ടുള്ളത്? മധുരമായി സംസാരിക്കുന്നവർക്ക് ആരാണ് അന്യനായിട്ടുള്ളത്?🌷*

✨✨✨✨✨✨✨✨✨

2018, ഏപ്രിൽ 9, തിങ്കളാഴ്‌ച

ഹിന്ദു സാമ്രാജ്യ ദിനം

►►► "ഹിന്ദു സാമ്രാജ്യ ദിനം " ►►►

"ഛത്രപതി ശിവാജി മഹാരാജാവ് വഴികാട്ടുന്നു..!!
"സാധാരണക്കാരനില്‍ സാധാരണക്കാരനായി ജനിച്ചു സ്വന്തം ജീവിതം കൊണ്ട് ധാര്‍മ്മികമായ പ്രവൃത്തിയിലൂടെ ഒരു മഹാ സാമ്രാജ്യം തന്നെ സ്ഥാപിച്ച (ഹിന്ദു സാമ്രാജ്യം) ഛത്രപതി ശിവജി മഹാരാജാവ് ഓരോ രാഷ്ട്രസ്നേഹിക്കും എന്നും പ്രചോദനം തന്നെയാണ്.
മൂന്നരനൂറ്റാണ്ടുമുമ്പ്‌ 1674 ജൂണ്‍ 6നാണ്‌ ശിവാജി മഹാരാജ്‌ ഛത്രപതിയായത്‌. അദ്ദേഹം തന്റെ സാമ്രാജ്യത്തിനെ ഹിന്ദു-സാമ്രാജ്യം എന്നാണ്‌ വിളിച്ചത്‌. അസാധാരണ വലുപ്പമുള്ള കുറച്ചുപേരി-ലൂടെയല്ല, മറിച്ച്‌ സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത, ധര്‍മ്മത്തിന്റെ അടിത്തറ-യില്‍ പടുത്തുയര്‍ത്തിയതായിരുന്നു ശിവാജിയുടെ ഹിന്ദുസാമ്രാജ്യം.
ശിവാജിയ്ക്കു മുമ്പും പിമ്പും അദ്ദേഹ-ത്തിന്റെ കാലത്തും ഭാരതത്തില്‍ പല സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു. ഭൂവിസ്തൃതി കൊണ്ട്‌ അവയില്‍ പലതും ശിവാജിയുടെ സാമ്രാജ്യത്തേക്കാള്‍ വലുതുമായിരുന്നു. എന്നിട്ടും ശിവാജിയുടെ ഹിന്ദുസാമ്രാജ്യ സ്ഥാപനദിനത്തെ മാത്രം തെരഞ്ഞെടുത്താ-ഘോഷിക്കാന്‍ കാരണമെന്താണ്‌? ശിവാജിയുടെ വീക്ഷണങ്ങള്‍ രാഷ്ട്രത്തിന്റെ അസ്മിതയില്‍ ഉറച്ചവയായിരുന്നു എന്നതു തന്നെ.
ഒരു രാഷ്ട്രത്തിന്റെ തനിമയും ചൈതന്യവും ജനജീവിതത്തില്‍ ആവിഷ്കരിക്കുന്നത്‌ തടയപ്പെടുമ്പോള്‍ രാഷ്ട്ര ജീവിതം ദുസ്സഹമാകും. വൈദേശികഭരണം നമ്മുടെ നാടിനുമേല്‍ അടിച്ചേല്‍പിക്കപ്പെട്ടപ്പോള്‍ അതാണ്‌ സംഭവിച്ചത്‌. ബലപ്രയോഗത്തിലൂടെയാണ്‌ വൈദേശിക ഇസ്ലാമിക ഭരണകൂടങ്ങള്‍ ഇത്‌ സൃഷ്ടിച്ചതെങ്കില്‍ ബ്രിട്ടീഷ്‌ ഭരണം വിദ്യാഭ്യാസപരിഷ്കരണത്തിലൂടെ അത്‌ നേടിയെടുത്തു. നഷ്ടപ്പെട്ട രാഷ്ട്രാത്മാവിന്റെ നൈരന്തര്യം പ്രഖ്യാപിക്കുകയാണ്‌ ഹിന്ദുസാമ്രാജ്യം എന്ന്‌ തന്റെ സാമ്രാജ്യത്തിന്‌ പേരിട്ടുകൊണ്ട്‌ ശിവാജി ചെയ്തത്‌.
ഭാരതത്തിലേക്കുള്ള ഇസ്ലാമിക കടന്നാക്രമണം കേവലം സൈനികമായ ആധിപത്യമായിരുന്നില്ല. അത്‌ മതപരവും സാമൂഹികവുമായ ആധിപത്യം കൂടിയാ-യിരുന്നു. മുഹമ്മദ്‌ ബിന്‍ കാസിമിന്റെ സിന്ധാക്രമണം മുതല്‍ മുഗള-സാമ്രാജ്യത്തിന്റെ അവസാനം വരെയുള്ള ഒരായിരം വര്‍ഷത്തെ കാലഘട്ടത്തില്‍ ഭാരതം അനുഭവിച്ച സാമൂഹികവും മതപരവുമായ യാതനകളും പീഡനങ്ങളും സമാനതകളില്ലാത്തതാണ്‌. എത്രലക്ഷം ഹിന്ദുക്കള്‍ കൊന്നൊടുക്കപ്പെട്ടു! എത്രയെത്ര ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു! എത്രലക്ഷം പേരെ മതംമാറ്റി! എത്ര കോടി സഹോദരിമാര്‍ മാനഭംഗത്തിനിരയായി! ഹിന്ദുജനത പവിത്രമായി കരുതുന്ന ഗോവിനെ പരസ്യമായി കൊന്നു. എത്ര കോടി ജനങ്ങള്‍ മതനികുതിയായ ജസിയ നല്‍കിക്കൊണ്ട്‌ അടിമകളെപ്പോലെ നരകിച്ചു! ഭാരതീയ മൂല്യങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ടും ദേശീയ ജീവിതം വെല്ലുവിളിക്കപ്പെട്ടും കഴിഞ്ഞ അക്കാലത്ത്‌ രാഷ്ട്രാത്മാവിനെക്കുറിച്ചുള്ള വിഭ്രാന്തി ചിന്തിക്കുന്നവര്‍ക്കിടയില്‍ പരന്നിരുന്നു.
ഈ സാമൂഹ്യപശ്ചാത്തലത്തിലാണ്‌ ശിവാജി ഹിന്ദുസാമ്രാജ്യം സ്ഥാപിക്കുന്നത്‌. കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്രമീമാംസകനായിരുന്നു ശിവാജി. അദ്ദേഹത്തിന്‌ വ്യക്തമായ ലക്ഷ്യബോധ-മുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യ സ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്‌. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത്‌ അതിനാലാണ്‌.
ആധുനിക പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച്‌ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കാലത്ത്‌ ഭരണാധികാരി എന്ന നിലയില്‍ വിപ്ലവകരവും പുരോഗമനാത്മകവുമായ നിരവധി പരിഷ്കരണങ്ങള്‍ ശിവാജി നടപ്പാക്കി. പ്രാചീനമായ മൂല്യങ്ങളെ കാലാനുസൃതവും പ്രായോഗികവുമാക്കി, യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ ശാസ്ത്രസാങ്കേതിക പുരോഗതി ഭാരതീയസാഹചര്യത്തില്‍ എങ്ങനെ ഗുണപാഠമായി ഉപയോഗപ്പെടുത്താം എന്നദ്ദേഹം മാതൃകാപരമായി തെളിയിച്ചു. പ്രതിരോധം, വാണിജ്യം, വ്യവസായം, കൃഷി, വിദ്യാഭ്യാസം തുടങ്ങി സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം ധീരമായ പരീക്ഷണങ്ങള്‍ നടത്തി. ആത്മ വിസ്മൃതിയിലാണ്ടുപോയ ഹിന്ദുസമൂഹത്തെ ഉദ്ധരിച്ച്‌ ലോകത്തിന്‌ മുമ്പില്‍ കൊണ്ടുവരണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. ഇനിയുമൊരു വിദേശാധിപത്യത്തിന്‌ അവസരം കൊടുക്കാത്തവിധം രാജ്യസുരക്ഷ കുറ്റമറ്റതാക്കി. അടിമത്ത-ത്തിന്റെ അവശിഷ്ടങ്ങളായിനിന്ന സകലതിനേയും അദ്ദേഹം തിരസ്കരിച്ചു. സാവധാനത്തില്‍ ഭാരതത്തിന്റെ ദേശീയ അസ്മിത വെളിപ്പെട്ടുതുടങ്ങി.
ദരിദ്രരായ കൃഷിക്കാര്‍ക്ക്‌ ദുരിതാശ്വാസ പദ്ധതി ഏര്‍പ്പെടുത്തിയും ധര്‍മ്മശാലകള്‍ സ്ഥാപിച്ചും ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചും ജനങ്ങളുടെ ധാര്‍മ്മികവും സാമൂഹ്യവുമായ അഭിവൃദ്ധി അദ്ദേഹം ലക്ഷ്യം വെച്ചിരുന്നു. ഭരണകാര്യത്തില്‍ ഉത്തമമാതൃക ഏതെന്ന്‌ ചരിത്രത്തില്‍ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാല്‍ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാല ഘട്ടത്തെ എടുത്തുകാട്ടാം. ശത്രുവിനോട്‌ ഏതു സമീപനം സ്വീകരിക്കണമെന്നും ജനക്ഷേമം ഏതു വിധം നിര്‍വ്വഹിക്കണ മെന്നുമുള്ളതിന്‌ ശിവാജി ആധുനിക ഭരണാധികാരികള്‍ക്ക്‌ മാതൃകയാണ്‌. അഴിമതിയോടും രാജ്യദ്രോഹത്തോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിരുന്നില്ല.
ശിവാജിയുടെ വിജയം മുഴുവന്‍ ഭാരതത്തിനും ആത്മവിശ്വാസം പകര്‍ന്നു. രാജസ്ഥാനിലും അസമിലും ബീഹാറിലും ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സ്വധര്‍മ്മത്തിന്റെ പതാക ഉയര്‍ന്നു. ശിവാജിയുടെ മാര്‍ഗ്ഗം ആത്മരക്ഷയുടെയും വിജയത്തിന്റേയും മാര്‍ഗമാണെന്ന്‌ ഭാരതം പൊതുവില്‍ അംഗീകരിച്ചു. എതിരാളികള്‍ പോലും തലകുനിക്കുന്ന സ്വഭാവഗുണത്തി നുടമയായിരുന്നു ശിവാജി. സാമ്രാജ്യത്തിന്റെ അധികാരകേന്ദ്രവും ജനസമ്മതനും ആയിരുന്നിട്ടും സ്വച്ഛാധിപത്യത്തിന്റെയോ അഹങ്കാരത്തിന്റേയോ അംശംപോലും അദ്ദേഹത്തിലുണ്ടായിരുന്നില്ല. വിനയാന്വിതനും നീതിനിഷ്ഠനും ധൈര്യശാലിയുമായിരുന്നു. ഏതുതരത്തില്‍ നോക്കിയാലും ഹിന്ദുസമാജത്തിന്റെ ആദര്‍ശ പുരുഷനായിരുന്നു ശിവാജി.
ശിവാജിയുടെ കാലത്തെന്നപോലെ ഇന്നും സമാജമനസ്സില്‍ ആത്മവിശ്വാസവും ദേശീയ ബോധവും പരിശ്രമശീലവും വളര്‍ത്തേണ്ട-തുണ്ട്‌. ശിവാജിയുടെ ഗുണങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഹിന്ദു ധര്‍മ്മത്തേയും സംസ്കാരത്തേയും സമാജത്തേയും നില നിര്‍ത്താന്‍ ഓരോ വ്യക്തിയിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടതാണ്‌; ശിവാജിയെ മാതൃകയാക്കി ജീവിക്കേണ്ടതാണ്‌.
ജിഹാദികളും മിഷനറിമാരും ഹിന്ദുവിന്റെ നെഞ്ചിൽ ചവിട്ടി മെതിക്കുന്ന നമ്മുടെ ഈ കാലഖട്ടത്തിൽ, വരാൻ പോകുന്ന പോരാട്ടത്തിൽ ഹിന്ദുവിന് ഭയക്കേണ്ട കാര്യമില്ല. കാരണം ഹിന്ദുവിന്റെ ചരിത്രം പോരാട്ടത്തിന്റെ ചരിത്രമാണ്. ഹിന്ദുവിന്റെ നാട്ടിലേക്ക് അധിനിവേശത്തിന്റെ ശക്തികൾ കടന്നു വന്ന ആ നിമിഷം തന്നെ അതിനെതിരെ ഉള്ള ചെറുത്തുനിൽപ്പും ഭാരതത്തിൽ ആരംഭിച്ചിട്ടുണ്ട്. അത് കൊണ്ട് ഹിന്ദുവിന്റെ പാരമ്പര്യവും ചരിത്രവും പോരാട്ടത്തിന്റെ ചരിത്രമാണ്.
ശൂന്യതയിൽ നിന്നും ഒരു സാമ്രാജ്യം സൃഷ്ടിക്കുവാൻ വേണ്ടി മറാത്തയിലെ തെരുവ് വീഥികളിൽ നിനും നിരക്ഷരരായ നിർധനരായ മറാത്തയിലെ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട്, അവർക്ക് ധാർമ്മികമായ വിദ്യാഭ്യാസം പകർന്നു കൊണ്ട്, ഒളിപ്പോരിലൂടെ ഗറില്ലാ യുദ്ധ മുറകളിലൂടെ സമര തന്ത്രങ്ങൾ പഠിപ്പിച്ചുകൊണ്ട്, നമ്മെ അടക്കി ഭരിക്കുവാൻ വെമ്പൽ കൊണ്ട മുഗൾ സാമ്രാജ്യത്തിലേക്കും കിരാതനായ ഭരണാധികാരിയുടെ കുടവയർ പിളർന്നു കുടൽമാല പുറത്തെടുത്തു ഹിന്ദുവിന്റെ അഭിമാനത്തിന്റെ വിജയ വൈജയന്തി ഭാരതത്തിന്റെ മണ്ണിൽ പാറിപ്പിച്ച ഛത്രപതി ശിവജിയുടെ പാരമ്പര്യമാണ് ഹിന്ദുവിന്റെ പാരമ്പര്യം.

ആ ഛത്രപതി ശിവജിയുടെ പാരമ്പര്യത്തെ പിന്തുടർന്ന് കൊണ്ട്... ആ ഛത്രപതി ശിവജിയുടെ പോരാട്ട വീര്യത്തെ പിന്തുടർന്ന് കൊണ്ട്... തിരുമുഘത്തു വെട്ടേറ്റു വീണ സമയത്തും വന്ദേ മാതരമെന്നും ഭാരത്‌ മാതാ കി എന്നും വിളിച്ച സ്ത്രീ രത്നങ്ങൾ വീരമ്രിത്യു വരിച്ച ഭാരതത്തിന്റെ മണ്ണിൽ കാലോന്നി കൊണ്ട്... നമുക്ക് ജീവിച്ചേ മതിയാകു!
ആ ജീവിതത്തിന്റെ പോരാട്ടത്തിൽ, ഹിന്ദുവിന്റെ അവകാശങ്ങള സംരക്ഷിക്കുവാൻ വേണ്ടിയുള്ള പോരാട്ടത്തിൽ പടയണി ചേരുവാൻ ഈ നാട്ടിലെ എല്ലാ ഹിന്ദുത്വ അഭിമാനികളെയും ആഹ്വാനം ചെയ്യുന്നു.

മഹാരാജാ ഛത്രപതി ശിവജി കി ജയ്!

2018, ഏപ്രിൽ 7, ശനിയാഴ്‌ച

ഛത്രപതി ശിവജി

ആരാണ് ഛത്രപതി ശിവജി....???

എന്നത് ഈ വാക്കുകൾക്ക് അതീതമാണ്, എന്നിരുന്നാലും പ്രിയ സഹോദരർക്കു അല്പമെങ്കിലും അറിയാൻ ഉതകട്ടെ ഈ വിവരങ്ങൾ.

*1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജിജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞയോദ്ധാവും രാഷ്ട്രതന്ത്രജ്ഞനുമായായി വളർന്നു. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗികവിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യംനേടി. ധാർമ്മിക ബോധത്തിന്റെ നിറകുടമായ ശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ്ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെശിവാജിയെ ആകർഷിച്ചു. തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് ദാദാജി നരസ് ദേവിന് ശിവാജി അയച്ച കത്ത് പ്രസിദ്ധമാണ്. ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ് അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടംപിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത്. തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട് ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത് ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു. സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി പ്രതാപ്ഗഢ് യുദ്ധം മാറി. മറാത്തൻ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ ബീജാപ്പൂർ സുൽത്താൻ വീണ്ടും സൈന്യത്തെഅയച്ചു. എന്നാൽ കോൽഹാപ്പൂരിൽ നടന്ന യുദ്ധത്തിൽ സുൽത്താന്റെ സൈന്യം ശിവാജിയുടെ കുതിരപ്പടയുടെ മിന്നലാക്രമണത്തിൽതോൽപ്പിക്കപ്പെട്ടു. തന്റെ മൂക്കിന് താഴെ വളർന്നു വരുന്ന മറാത്താസാമ്രാജ്യത്തിന്റെ ശക്തി മുഗൾ ചക്രവർത്തി ഔറംഗസീബിനെ അസ്വസ്ഥനാക്കി. ഷായിസ്ഥാഖാന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം സൈനികരെ ശിവാജിയെ ആക്രമിക്കാനയച്ചു. അനവധി കേന്ദ്രങ്ങൾ പിടിച്ചടക്കി മുന്നേറിയ ഷായിസ്ഥ ഖാനെ പൂനേയിൽ വച്ച് ശിവാജി മിന്നലാക്രമണത്തിലൂടെ നേരിട്ടു. ഷായിസ്ഥാഖാന്റെ വിരലിന് വെട്ടേറ്റു. ശിവാജിക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട ഷായിസ്ഥാ ഖാനേഔറംഗസീബ് സ്ഥലം മാറ്റി. 1665 ൽ രാജാ ജയ്സിംഗിന്റെ നേതൃത്വത്തിൽ ആക്രമണത്തിനെത്തിയ മുഗൾ സൈന്യത്തോട്ശിവാജിയുടെ സൈന്യത്തിന് പിടിച്ചുനിൽക്കാനായില്ല . സന്ധിക്ക് സമ്മതിക്കുകയാണ് ബുദ്ധിയെന്ന് മനസിലാക്കിയ ശിവാജി മുഗളന്മാരുമായി പുരന്ദറിൽ വച്ച് സന്ധി ചെയ്തു. 1666 ൽ ആഗ്രയിൽ വച്ച് ഔറംഗസീബുമായി നടന്ന കൂടിക്കാഴ്ചക്കിടെ ശിവാജിയും ഒൻപത് വയസ്സുള്ളപുത്രൻ സാംബാജിയും വീട്ടു തടവിലാക്കപ്പെട്ടു. എന്നാൽ സമര തന്ത്രങ്ങളിൽ അദ്വിതീയനായശിവാജി മകനോടൊപ്പം അവിടെ നിന്ന് രക്ഷപ്പെട്ടു.

1670 ൽ നഷ്ടമായ കോട്ടകളെല്ലാം തിരിച്ചുപിടിക്കാൻ അദ്ദേഹം തയ്യാറെടുത്തു. അതികഠിനമായ യുദ്ധങ്ങൾ നടത്തി നഷ്ടപ്പെട്ട നല്ലൊരു ശതമാനം കോട്ടകളും തിരിച്ചു പിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു അതിൽപ്രധാനപ്പെട്ടതായിരുന്നു മറാത്തയുടെഅഭിമാനമായ സിഹഗഡ് പിടിച്ചെടുത്ത യുദ്ധം. സിംഹഗഡെന്ന 'കൊണ്ടാന' കോട്ട നഷ്ടമായത് ശിവാജിയുടെ അമ്മയെ വളരെയധികം ദുഖിപ്പിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട മറാത്തയുടെ അഭിമാനമായ കൊണ്ടാന കോട്ട മുഗളന്മാരുടെകാൽച്ചുവട്ടിലായത് സഹിക്കാൻ ജീജാബായിക്ക്കഴിഞ്ഞില്ല. ഭഗവധ്വജം ഉയർന്നു പാറേണ്ടകോട്ടയിൽ ശത്രുവിന്റെ പതാക പാറുകയോ? ജീജാഭായി ഉടൻ തന്നെ മകനെ വിളിപ്പിച്ചു. കൊണ്ടാന കോട്ട ശത്രുവിന്റെ അധീനതയിലായിരിക്കുന്നിടത്തോളം കാലംതനിക്കുറങ്ങാനാവില്ലെന്ന് മകനെ അറിയിച്ചു. തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായസംസ്കാരം പകർന്നു നൽകിയ അമ്മയെ വിഷമിപ്പിക്കുകയോ? കോട്ട പിടിച്ചെടുക്കാൻതന്നെ ശിവാജി തീരുമാനിച്ചു. മറാത്തയോദ്ധാക്കളിൽ പ്രധാനിയായ താനാജിമാൻസുരേയെ കോട്ട പിടിക്കാൻ നിയോഗിച്ചു. മകന്റെ കല്യാണാഘോഷത്തിനിടയിലാണ് കോട്ടപിടിക്കാൻ തന്നെ നിയോഗിച്ച വാർത്ത താനാജിഅറിയുന്നത്. വ്യക്തിപരമായ സന്തോഷമല്ല രാഷ്ട്രത്തിന്റെ താത്പര്യമാണ് പ്രധാനമെന്ന്പ്രഖ്യാപിച്ച് താനാജി ശിവാജിക്ക് മുന്നിലെത്തി. കേവലം മുന്നൂറിൽ താഴെ വരുന്ന യോദ്ധാക്കളുമായി 1670 ഫെബ്രുവരി 4 ന് രാത്രിഅദ്ദേഹം കോട്ടയിലേക്ക് കുതിച്ചു. തെരഞ്ഞെടുത്ത സൈനികരുമായി ഉടുമ്പിനെഉപയോഗിച്ച് താനാജി കോട്ടയുടെ ഭിത്തിയിലൂടെ മുകളിലെത്തി. സഹോദരൻ സൂര്യാജിയും മാതൃസഹോദരനും കോട്ടയുടെ പ്രധാന കവാടംതകർത്ത് അകത്തേക്ക് കയറാനായിരുന്നു തീരുമാനം. കോട്ടയിലെത്തിയ മറാത്ത യോദ്ധാക്കൾ മൂന്നിരട്ടിയിലധികം വരുന്ന മുഗൾ സൈന്യത്തോട്ഘോരമായി യുദ്ധം ചെയ്തു. മുഗൾ സൈന്യത്തിന് വളരെയധികം നാശം വരുത്താൻ കഴിഞ്ഞെങ്കിലും താനാജി ഏറ്റുമുട്ടലിൽകൊല്ലപ്പെട്ടു. എന്നാൽ കൃത്യസമയത്ത്കോട്ടയ്ക്കുള്ളിൽ കടക്കാൻ കഴിഞ്ഞ സൂര്യാജിയുംമറ്റ് യോദ്ധാക്കളും താനാജിയുടെ മരണത്തിന് പകരംവീട്ടി. കൊണ്ടാന കോട്ട മറാത്ത വീര്യത്തിനുമുന്നിൽ നമസ്കരിച്ചു. കോട്ടയ്ക്ക് മുകളിൽ സുവർണ അരികുകകോട് ചേർന്ന കാവി പതാക ഉയർന്നു പാറി. കോട്ട പിടിച്ച വിവരമറിഞ്ഞെത്തിയ ശിവാജിതന്റെ ഉറ്റ സുഹൃത്തിന്റെ മരണവാർത്തയിൽ അത്യധികം ദുഖിച്ചു. വീരചരമമടഞ്ഞ താനാജിയുടെപോരാട്ടവീര്യത്തെ കണ്ണീരോടെ ജീജാഭായിയും അഭിനന്ദിച്ചു.നമുക്ക് കോട്ട ലഭിച്ചു. പക്ഷേ സിംഹത്തെ നഷ്ടമായി എന്ന് ശിവജി വേദനയോടെപറഞ്ഞു. താനാജിയുടെ സ്മരണയ്ക്കായി കൊണ്ടാനകോട്ട അന്നു മുതൽ സിംഹഗഡ് എന്നറിയപ്പെട്ടു. ശിവനേരിയിലെ സിംഹഗർജ്ജനം അടിമത്തത്തിലാണ്ട് കിടന്ന ഒരു സമൂഹത്തെ ഉത്തേജിതരാക്കിത്തുടങ്ങി. ശിവാജിയുടെസാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു. അടിമത്തത്തിന്റെ കൂരിരുട്ടിൽ നിന്ന്തേജോമയമായ ഒരു സാമ്രാജ്യം അദ്ദേഹംസൃഷ്ടിച്ചു. ഒരേസമയം സ്വദേശികളും വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹംപൊരുതി നിന്നു. രാജഭരണത്തിലുള്ള എല്ലാ തലങ്ങളേയും സ്പർശിച്ചുകൊണ്ട് ജനതയെ ജനാർദ്ദനനായിക്കണ്ട് ശിവാജിഭരണം നയിച്ചു. അദ്ദേഹത്തിന്റെ സൈനികർ നിഷ്ഠയോടെ മാതൃരാജ്യത്തിന്റെ കാവൽഭടന്മാരായി നിലകൊണ്ടു. സാധാരണആളുകളെക്കൊണ്ട് അസാധാരണമായ കാര്യങ്ങൾ ചെയ്യിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും. ഭരണ നിർവ്വഹണത്തിൽ വ്യക്തിതാത്പര്യ-ങ്ങൾക്കോ ബന്ധുത്വത്തിനോ യാതൊരു പ്രാധാന്യവും കൊടുത്തില്ല. മുന്നൂറോളം കോട്ടകൾക്ക് അധിപതിയായിരുന്നെങ്കിലും ഒരിടത്തു പോലും ബന്ധുക്കളെ തലപ്പത്ത്നിയമിച്ചില്ല. പൂർണമായും ജനതയുടെ വിപ്ളവമായിരുന്നു . അതെ യഥാർത്ഥ ഹിന്ദു സ്വരാജ്.

 1674ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്ത പക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദുസ്വാഭിമാനത്തിന്റെ ആ സിംഹഗർജ്ജനം മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജിമഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു. സപ്തനദികളിൽ നിന്നുള്ള പുണ്യജലം ശിവാജിക്ക്മേൽ അഭിഷേകം ചെയ്തു. ഗംഗയും യമുനയും ഗോദാവരിയും സരസ്വതിയും നർമ്മദയും സിന്ധുവുംകാവേരിയും ആ ഭാരതപുത്രനെ തങ്ങളുടെജലകണങ്ങളാൽ ആശ്ളേഷിച്ചു. അതെ നൂറ്റാണ്ടുകളുടെഅടിമത്തത്തിൽ നിന്നുംഭാരതം പുതിയൊരു ലോകത്തേക്ക് വയ്ക്കുകയായിരുന്നു. ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരുഓർമപ്പെടുത്തലാണ്. മുഗളരുടെ ധിക്കാരത്തെവെല്ലുവിളിച്ച് , ഹൈന്ദവ സ്വാഭിമാനം വാനോളംഉയർത്തിയ മഹദ് ദിനം. ഒന്നുമില്ലായ്മയിൽനിന്നൊരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായജൈത്രയാത്ര ഒരോ രാഷ്ട്രസ്നേഹിക്കും പകരുന്നഊർജം ചെറുതല്ല. ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല. മറിച്ച് സനാതനമായ ഒരു പരമ സത്യത്തെ ഉദ്ഘോഷിക്കുന്ന രാഷ്ട്രമാതൃകയായിരുന്നു. ആത്മദീപം തെളിയിച്ച്അന്ധകാരത്തെ അകറ്റുവാൻ നിയുക്തമായ ഒരുസംസ്കൃതിക്ക് നാശമില്ലെന്നതായിരുന്നു ആ സത്യസന്ദേശം. റായ്ഗഢിന്റെ ഉന്നത ഗിരിയിൽനിന്നുയർന്ന ആ നാദം ദിഗന്തങ്ങൾ ഭേദിച്ച്വിശ്വമെങ്ങും മാറ്റൊലി കൊണ്ടു. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ,തൊഴിലാളികളിലൂടെനേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെഅടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്. കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന് എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്രമീമാംസകനായിരുന്നുശിവാജി. അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെഅസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപോലെസ്വന്തം വംശത്തിന്റെ പേരില് അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത്അതിനാലാണ്. ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന്ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതിശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക്അമൃതത്വം നൽകിയതിൽ ശിവാജിക്കും അദ്ദേഹംസ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരുപങ്കുണ്ട്. ഒരർഥത്തിൽ ആധുനിക കാലഘട്ടത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ തുടക്കം തന്നെശിവാജിയിൽ നിന്നാണ്.

...സ്വാമി വിവേകാനന്ദൻ പറഞ്ഞതെത്ര ശരി ...ശിവാജി.. ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ.. ഹിന്ദുത്വത്തെ രക്ഷിച്ചവൻ .. ഹിന്ദു ധർമ്മത്തെ പുനപ്രതിഷ്ഠിച്ചവൻ.. !!!

2018, ഏപ്രിൽ 3, ചൊവ്വാഴ്ച

ഗുരു തന്റെ ശിഷ്യ



മനുഷ്യർ ദ്വേഷ്യപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?"

ഒരിക്കൽ ഒരു ഗുരു തന്റെ ശിഷ്യന്മാരോട് ചോദിച്ചു .
ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി നൽകി : "മനസ്സിൽ ദ്വേഷ്യം നുരഞ്ഞു പൊന്തുമ്പോൾ ശാന്തത നഷ്ടപ്പെടും; അതുകൊണ്ട് ."
" അതിനു തൊട്ടടുത്തു നില്ക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ ? ശബ്ദം കുറച്ചു സംസാരിച്ചാലും അടുത്തു നില്ക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ , പിന്നെന്തിനു ഉച്ചത്തിൽ അലറണം ?
" അവിടെ ശിഷ്യർക്ക് ഉത്തരം മുട്ടി.
അപ്പോൾ ഗുരു പറഞ്ഞു: രണ്ടു പേർ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിലായിരിക്കും സ്ഥിതി ചെയ്യുന്നത് . ആ അകൽച്ച മൂലമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്. നേരെ മറിച്ചു് സ്നേഹിക്കുന്ന രണ്ടു പേരെ നോക്കൂ.. അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് പരസ്പരം ആശയം കൈമാറുന്നത് ! ഹൃദയത്തിന്റെ അടുപ്പം പലപ്പോഴും ശബ്ദത്തിന്റെ ആവശ്യം ഇല്ലാതാക്കും. ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ നോട്ടങ്ങൾ കൊണ്ട് പോലും ആശയ വിനിമയം സാധിക്കും.."

2018, മാർച്ച് 24, ശനിയാഴ്‌ച

ബ്രഹ്മഗുപ്തൻ


ബ്രഹ്മഗുപ്തൻ

(ഗണിതശാസ്‌ത്രജ്ഞൻ)

പൂജ്യമുപയോഗിച്ചുള്ള ക്രിയകള്ക്ക് ‌ ആദ്യമായി നിയമങ്ങളുണ്ടാക്കിയ ഗണിതശാസ്‌ത്രജ്ഞനാണ്‌ ബ്രഹ്മഗുപ്തൻ.ഒരു ജ്യോതിശ്ശാസ്ത്രജ്ഞ -നെന്നതിലുപരി, ഇന്ത്യ കണ്ട ഏറ്റവും വലിയ ഗണിത ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ബ്രഹ്മഗുപ്തൻ.ന്യൂമറിക്കൽ അനാലിസിസ്‌ എന്നറിയപ്പെടുന്ന ഗണിതശാസ്‌ത്ര ശാഖയുടെ തുടക്കം ബ്രഹ്മഗുപ്‌തനിൽ നിന്നാണെന്നു കരുതപ്പെടുന്നു. ഗണകചക്രചൂഢാമണി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. ചാപരാജ വംശത്തിൽപ്പെട്ട വ്യാഘ്രമുഖ രാജാവിന്റെ കൊട്ടാരസദസ്സിലെ ജ്യോതിഷിയായിരുന്നു അദ്ദേഹം.

ലോകമെമ്പാടും എക്കാലവും ആദരിക്കപ്പെടെണ്ട ഭാരതീയ ഗണിതശാസ്ത്രാചാര്യന്‍ ബ്രഹ്മഗുപ്തൻ, 598-ൽ ഇന്നത്തെ രാജസ്ഥാനിലെ ഭിൻമാലിലാണ് (മുൻപ് ഭില്ലമാല) ജനിച്ചതെന്ന് കരുതപ്പെടുന്നു. പിതാവ് ജിഷ്ണുഗുപ്തൻ. പുരാതന ഇന്ത്യയിലെ പ്രമുഖ സാംസ്കാരികകേന്ദ്രമായിരുന്ന ഉജ്ജയനിയിലാണ് വിദ്യാഭ്യാസം ചെയ്തത്.

അങ്കഗണിതത്തെയും ബീജഗണിതത്തെയും വേര്‍തിരിച്ച് പഠനമാരംഭിച്ച ബ്രഹ്മഗുപ്തന്റെ ഏറ്റവും പ്രധാനകൃതി തന്റെ‍ മുപ്പതാമത്തെ വയസ്സില്‍ രചിച്ച ബ്രഹ്മസ്ഫുടസിദ്ധാന്തമാണ്. അങ്കഗണിതം, ത്രികോണമിതി, ബീജഗണിതം, വൃത്തങ്ങള്‍, ഛായാ പ്രശ്നങ്ങള്‍ തുടങ്ങിയവ പരാമര്ശി്ക്കുന്നു. അറബിയുൾപ്പെടെ ഒട്ടേറെ വിദേശഭാഷകളിലേക്ക്‌ ഇത്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രുഥൂദകസ്വാമി, ശ്രീദത, ഭട്ടോദ്പലൻ, ആത്മരാജ തുടങ്ങിയവർ ബ്രഹ്മസ്ഫുടസിദ്ധാന്തതിനു വ്യാഖ്യാനങ്ങൾ എഴുതി. ഇതിൽ 860-ആമാണ്ടിൽ പൃഥുകസ്വാമി എഴുതിയ വ്യാഖ്യാനത്തിലാണ് ബീജഗണിതം എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. അക്കാലംവരെ ബീജഗണിതം അറിയപ്പെട്ടിരുന്നത് കുട്ടകം എന്ന പേരിലായിരുന്നു. 665-ആമാണ്ടിൽ രചിച്ച ഖണ്ഡഖാദ്യകം ബ്രഹ്മഗുപ്തന്റെ മറ്റൊരു രചനയാണ്. 712-775 കാലഘട്ടത്തിൽ ബാഗ്ദാദിലെ ഖലീഫയായിരുന്ന അബ്ബാസിദ് അൽ‌-മൻസൂർ ഭാരതീയഗണിത ശാസ്ത്രജ്ഞനായ കങ്കനെ ബഗ്ദാദിലേയ്ക്ക് ക്ഷണിചു. കങ്കന്റെ കൈവശമുണ്ടായിരുന്ന ബ്രഹ്മസ്ഫുടസിദ്ധാന്തം ഖലീഫയുടെ നിർ‌ദ്ദേശപ്രകാരം 770-ൽ അൽഫസാരി, സിന്ദ്-ഹിന്ദ് എന്ന പേരിൽ അറബിയിലേയ്ക്ക് തർജ്ജമ ചെയ്തു.

സങ്കലിതം, വ്യവകലിതം, ഗുണനം, ഭാഗഹാരം, വര്ഗ്ഗം , വര്ഗ്ഗഫമൂലം, ഘനം, ഘനമൂലം തുടങ്ങി നിരവധിയാണ് അദ്ദേഹത്തിന്റെ ഗണിതക്രിയകള്‍. മിശ്രകം, ശ്രേഢി, ക്ഷേത്രം, ഘാതം, ചിതി, ക്രാകാചികം, രാശി, ഛായാ എന്നിങ്ങനെയാണ് ബ്രഹ്മഗുപ്തന്‍ എട്ട് നിര്ണ്ണ യങ്ങള്ക്ക് പേര് നല്കിങയത്. വിസ്തീര്ണ്ണം , വികര്ണ്ണ ങ്ങളുടെ നീളം എന്നിവയ്ക്കുള്ള സൂത്രവാക്യങ്ങളും ത്രികൊണമിതിയിലെ ഏതാനും തത്വങ്ങളും അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.

പൂജ്യം ഒരു അളവിനോട്‌ കൂട്ടിച്ചേര്ക്കുകയോ കുറയ്ക്കുകയോ ചെയ്യുമ്പോള്‍ അളവിനു മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ബ്രഹ്മഗുപ്‌തന്‍ സിദ്ധാന്തിച്ചു. പൂജ്യത്തെ ഏതു സംഖ്യകൊണ്ട്‌ ഗുണിച്ചാലും പൂജ്യമേ കിട്ടൂ എന്നും, പൂജ്യം കൊണ്ട്‌ ഏത്‌ സംഖ്യയെ ഭാഗിച്ചാലും അനന്തമായിരിക്കും ഉത്തരമെന്നും ബ്രഹ്മഗുപ്‌തന്‍ കണ്ടെത്തിയിരുന്നു. പക്ഷേ, പൂജ്യത്തെ പൂജ്യം കൊണ്ട്‌ ഹരിച്ചാല്‍ പൂജ്യമായിരിക്കും എന്ന്‌ അദ്ദേഹം തെറ്റായി ധരിച്ചു. എന്നാല്‍ പൂജ്യത്തെ പൂജ്യം കൊണ്ട്‌ വിഭജിച്ചാല്‍ അനന്തത (ഇന്ഫ‍നിറ്റി) എന്ന് തെളിയിച്ചതും ഭാരതീയനായ ശ്രീനിവാസ രാമാനുജനാണ്.

ബ്രഹ്മഗുപ്തന്റെര സംഭാവനകൾ........

• ഗോളത്തിന്റെ വ്യാപ്തം കണ്ടു പിടിയ്ക്കുന്നതിനുള്ള സമവാക്യം കണ്ടെത്തി.

• ഒരു ശ്രേണിയിലെ ആദ്യ 'n' പദങ്ങളുടെ തുക കണ്ടെത്തുന്നതിനുള്ള സമവാക്യം കണ്ടെത്തി.

• വശങ്ങളുടെ നീളങ്ങളുമായി ബന്ധപ്പെടുത്തി സമത്രിഭുജം, സമദ്വിഭുജം, വിഷമത്രിഭുജം എന്നിങ്ങനെ ത്രികോണങ്ങളെ വർ‌ഗീകരിച്ചു. രണ്ടു വശങ്ങളും അവ കൂടിചേരുന്ന ബിന്ദുവിലൂടെ എതിർ വശത്തേയ്ക്കുള്ള ലംബവും പരിമേയ സംഖ്യകൾ ആണെങ്കിൽ അത്തരം ത്രികോണങ്ങൾ വരയ്ക്കേണ്ട രീതി ആദ്യമായി വിശദീകരിച്ചത് ബ്രഹ്മഗുപ്തനാണ്
(17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബാചറ്റ്, കൺ‌ലീഫേ എന്നിവരുടെ പേരിലാണ് ഇത് ഇന്നു അറിയപ്പെടുന്നത്)

• വശങ്ങളുടെ നീളങ്ങൾ a,b,c,ആയിട്ടുള്ള ത്രികോണങ്ങളുടെ വിസ്തീർ‌ണം കാണാനുള്ള, 2s=a+b+c എന്ന സമവാക്യം രൂപവത്കരിച്ചതും ബ്രഹ്മഗുപ്തനാണ്‌. (ഇത് ഇന്നു ഹെറോയുടെ പേരിൽ അറിയപ്പെടുന്നു)

• പൂജ്യം കൊണ്ടുള്ള ഹരണം നിർ‌വചിയ്ക്കപ്പെട്ടിട്ടില്ല എന്ന ആശയം ആദ്യമായവതരിപ്പിച്ചു.

• 'പൈ' യുടെ മൂല്യം 22/7 ആണെന്നും പ്രായോഗികമായി 3 എന്നെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

• രണ്ടാം ഘാത അവ്യവസ്ഥിതസമവാക്യങ്ങളുടെ നിർദ്ധാരണത്തിനു മാർഗ്ഗം കണ്ടെത്തി

• ഗണിതശാസ്ത്രത്തിൽ ആദ്യമായി ഇന്റെർപൊളേഷൻ സമ്പ്രദായം അവതരിപ്പിചു (ഖണ്ഡഖാദ്യകം, അദ്ധ്യായം 9)

• പൂജ്യം എന്ന സംഖ്യയെ പറ്റി ആദ്യമായി പഠനം നടത്തി

• അനന്തം എന്ന ആശയത്തെ ഖച്ഛേദം എന്ന വാക്കു കൊണ്ടാണ് ഇദ്ദേഹം സൂചിപ്പിച്ചിരുന്നത്.

• കരണികളെ (surds)പറ്റി പഠനം നടത്തി.

• 1x2+m2=y2 എന്ന രീതീലുള്ള അനിർദ്ധാര്യസമീകരണങ്ങളുടെ മൂല്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ബ്രഹ്മഗുപ്തന്റെ ബ്രഹ്മസ്ഫുടസിദ്ധാന്തം ഉള്‍പ്പെടെ ഭാരതീയ പണ്ഡിതരുടെ സംസ്കൃത ഗണിത ജ്യോതിശാസ്ത്രഗ്രന്ഥങ്ങളും അറബി, ഗ്രീക്ക്ക് മുതലായ ഭാഷകളിലേക്ക്‌ തര്ജ്ജഅമ ചെയ്തിരുന്നു... അങ്ങനെ ഒട്ടുമിക്ക ഭാരതീയ ശാസ്ത്രനേട്ടങ്ങളും, ഗണിതസിദ്ധാന്തങ്ങളും പാശ്ചാത്യരുടെ പേരിലാണ് ഇന്നറിയപ്പെടുന്നത്..! എങ്കിലും ഭാരതീയ വിജ്ഞാനത്തിന്റെ ആഴത്തെ ലോകത്തിനു ഒരിക്കലും വിസ്മരിക്കുവാന്‍ കഴിയില്ല..!!

ഗണിതശാസ്ത്രപണ്ഡിതന്‍ ബ്രഹ്മഗുപ്തൻ 660-ല്‍ ലോകത്തോട് വിടപറഞ്ഞു. അത്ഭുതപ്രതിഭയ്ക്ക് മുന്‍പില്‍ ആദരവോടും അഭിമാനത്തോടും പ്രണാമം അര്പ്പി്ക്കാം.

സ്വാമി വിവേകാനന്ദൻ


സ്വാമി വിവേകാനന്ദൻ

(ഭാരതാദർശനം ലോകത്തിന് മുന്നിൽ എത്തിച്ച സ്വാമി വിവേകാനന്ദന്റെ നൂറ്റിഅമ്പത്തിയൊന്നാം ജന്മദിനം പ്രമാണിച്ച്)

1863 ജനവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദന്‍ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. കൊല്‍ക്കത്തയില്‍ നിയമപണ്ഡിതനും വക്കീലുമായ വിശ്വനാഥ് ദത്തയും വിദ്യാസമ്പന്നയും ഇതിഹാസ പുരാണാദികളില്‍ പണ്ഡിതയുമായ ഭുവനേശ്വരിയുമാണ് നരേന്ദ്രനാഥ് ദത്തയുടെ മാതാപിതാക്കള്‍. നരേന്ദ്രന്‍, നരേന്‍ എന്നൊക്കെ നരേന്ദ്രനാഥിനെ അടുപ്പമുള്ളവര്‍ വിളിച്ചു. കുട്ടിക്കാലത്തുതന്നെ സ്‌നേഹവും ദയയും ഹൃദയത്തിലേറ്റിയ നരേന്ദ്രന്‍ പാവപ്പെട്ടവര്‍ക്കും സന്ന്യാസിമാര്‍ക്കും കൈയിലുള്ളതെന്തും നല്‍കുന്ന സ്വഭാവക്കാരനായിരുന്നു. ഒരിക്കല്‍ കേട്ടതൊന്നും മറക്കാത്ത രീതിയില്‍ അപാരമായ ഓര്‍മശക്തി ബാല്യത്തിലേ നരേന്ദ്രനുണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം നരേന്ദ്രനില്‍ ഉടലെടുത്തു. അതിനായി ശിവനെ ധ്യാനിക്കുക പതിവായി. അങ്ങനെ ഏകാഗ്രമായ ധ്യാനം കുട്ടിക്കാലത്തുതന്നെ നരേന്ദ്രനു സ്വന്തമായി.

വീട്ടിലെത്തി ഒരു ട്യൂട്ടറാണ് പ്രാഥമിക പാഠങ്ങള്‍ നരേന്ദ്രനെ പഠിപ്പിച്ചത്. ഏഴാം വയസ്സില്‍ (1870) നരേന്ദ്രനെ മെട്രോപൊളിറ്റന്‍ സ്‌കൂളില്‍ ചേര്‍ത്തു. 1879-ല്‍ ഹൈസ്‌കൂള്‍ പരീക്ഷയില്‍ ഒന്നാംക്ലാസ്സില്‍ വിജയിച്ച് നരേന്ദ്രന്‍ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനുശേഷം ജനറല്‍ അസംബ്ലീസ് ഇന്‍സ്റ്റിറ്റിയൂഷനില്‍ (പില്‍ക്കാലത്ത് സ്‌കോട്ടിഷ് ചര്‍ച്ച് കോളേജ്) ചേര്‍ന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിര്‍ത്തിരുന്ന ബ്രഹ്മസമാജത്തിന്റെ പുരോഗമനാശയങ്ങളിലാകൃഷ്ടനായ നരേന്ദ്രന്‍ സമാജം പ്രവര്‍ത്തകനായി. അനുഗൃഹീതമായ മധുരശബ്ദത്തിനുടമയായിരുന്നു സ്വാമി വിവേകാനന്ദന്‍. ഉപകരണസംഗീതവും വായ്പ്പാട്ടും, ഹിന്ദി-ഉര്‍ദു-പേര്‍ഷ്യന്‍ ഗീതങ്ങളും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. പ്രപഞ്ചത്തെയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്സ്.

ഈശ്വരനെ കാണാന്‍ കഴിയുമോ? കണ്ടവരുണ്ടോ? എങ്ങനെയാണ് കാണാന്‍ കഴിയുക തുടങ്ങിയ വിഷയങ്ങള്‍ കുട്ടുകാരുമായും അധ്യാപകരുമായും ചര്‍ച്ചചെയ്തു. ഇംഗ്ലീഷ് അധ്യാപകനായ ഹേസ്റ്റിയില്‍ നിന്നാണ് നരേന്ദ്രന്‍ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ച് കേള്‍ക്കുന്നത്. ബന്ധുവായ രാമചന്ദ്രദത്തയാണ് ദക്ഷിണേശ്വരത്തു പോയി ശ്രീരാമകൃഷ്ണനെ കാണാന്‍ നിര്‍ദേശിച്ചത്. 1881-ല്‍ നരേന്ദ്രന്റെ അയല്‍വാസിയായ സുരേന്ദ്രനാഥ് മിത്രയുടെ വീട്ടില്‍ ശ്രീരാമകൃഷ്ണന്‍ വന്നിരുന്നു. മിത്രയുടെ ക്ഷണപ്രകാരമെത്തിയ നരേന്ദ്രന്‍ ശ്രീരാമകൃഷ്ണനുവേണ്ടി ഒരു കീര്‍ത്തനം പാടി. സംപ്രീതനായ ശ്രീരാമകൃഷ്ണന്‍ 'ഒരു ദിവസം ദക്ഷിണേശ്വരത്തേക്കു വരൂ' എന്ന് ക്ഷണിച്ചിട്ടാണ് പോയത്. വൈകാതെ ചില കൂട്ടുകാരുമൊത്ത് ദക്ഷിണേശ്വരത്തു ചെന്ന നരേന്ദ്രനെ ഏറെ നാളായി പ്രതീക്ഷിച്ചിരിക്കുന്നതുപോലെ ശ്രീരാമകൃഷ്ണന്‍ സ്വീകരിച്ചു.

ഈശ്വരനെ കണ്ടിട്ടുണ്ടോ? എന്ന ചോദ്യത്തിന്, 'ഈശ്വരദര്‍ശനത്തിനുവേണ്ടി ആത്മാര്‍ഥമായി കേഴുന്നവനു മുന്നില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെടാതിരിക്കില്ല' എന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ സന്ദര്‍ശനം. താനന്വേഷിക്കുന്ന ആത്മീയഗുരുവിനെ ശ്രീരാമകൃഷ്ണനില്‍ നരേന്ദ്രന്‍ കണ്ടെത്തി. ക്രമേണ സ്വയം സമര്‍പ്പിച്ച് ഗുരുവിന്റെ പ്രിയശിഷ്യനായി മാറി. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനില്‍ സ്വന്തം പിന്‍ഗാമിയെയാണ് കണ്ടെത്തിയത്. 'സകല മാലിന്യങ്ങളെയും ഭസ്മീകരിക്കാന്‍ കഴിയുന്ന അഗ്‌നിയാണയാള്‍' എന്നാണ് ശ്രീരാമകൃഷ്ണന്‍ നരേന്ദ്രനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

1884-ല്‍ നരേന്ദ്രന്‍ ബി.എയ്ക്ക് പഠിക്കുന്ന സമയത്ത് അച്ഛന്‍ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ചുമതല നരേന്ദ്രനിലായി. സമ്പാദ്യങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ കുടുംബം പട്ടിണിയിലായി. ഒരു തൊഴില്‍ തേടി നരേന്ദ്രന്‍ അലഞ്ഞുതിരിഞ്ഞു. കിട്ടിയ തൊഴിലുകളൊന്നും കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാന്‍ പര്യാപ്തമായിരുന്നില്ല. ഈശ്വരസേവയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ച അമ്മപോലും ദൈവത്തെ നിന്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. കരുണാമയനായ ഒരു ഈശ്വരനുണ്ടെങ്കില്‍ നല്ലവരും ഭക്തരുമായ അനേകംപേര്‍ പട്ടിണികിടക്കുന്നതെന്തിനെന്നാലോചിച്ച് നരേന്ദ്രന്‍ നിരീശ്വരവാദിയായി.

ഒടുവില്‍ വഴിതേടി, ഗുരുവിന്റെ അടുക്കല്‍ വന്ന നരേന്ദ്രനോട് പ്രാര്‍ഥിക്കാനാണ് ഗുരു നിര്‍ദേശിച്ചത്. എന്നാല്‍ കാളീക്ഷേത്രത്തില്‍ പോയ നരേന്ദ്രന്‍ 'ഭക്തി നല്‍കിയാലും, ജ്ഞാനമരുളിയാലും, വൈരാഗ്യമേകിയാലും' എന്നാണ് പ്രാര്‍ഥിച്ചത്. മറ്റൊന്നും ആവശ്യപ്പെടാന്‍ നരേന്ദ്രനായില്ല. സന്തുഷ്ടനായ ഗുരു കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അനുഗ്രഹമേകിയത്രേ.

1886-ല്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍ സമാധിയായി. ഗംഗാതീരത്ത് ശരീരം സംസ്‌കരിച്ചു. ഗുരുവിന്റെ ഉപദേശങ്ങള്‍ പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തില്‍ ശിഷ്യന്മാര്‍ തീരുമാനിച്ചു. ശ്രീരാമകൃഷ്ണ ഭക്തനായ സുരേന്ദ്രനാഥ് മിത്രയുടെ സാമ്പത്തികസഹായത്തോടെ കൊല്‍ക്കത്തയ്ക്കും ദക്ഷിണേശ്വരത്തിനും മധ്യേ വരാഹനഗരത്തില്‍ പഴയൊരു കെട്ടിടം വാടകയ്‌ക്കെടുത്ത് ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.

ബെല്‍ഗം, ബാംഗ്ലൂര്‍ വഴി സഞ്ചരിച്ച് വിവേകാനന്ദന്‍ - കേരളത്തില്‍ ആദ്യമായി ഷൊര്‍ണൂരില്‍ കാലുകുത്തി. കൊച്ചി ദിവാനായിരുന്ന ശങ്കരയ്യരുടെ കൂടെ കുറച്ചുനാള്‍ താമസിച്ചു. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരത്ത് രാജാവിന്റെ മരുമകന്റെ ട്യൂട്ടറായിരുന്ന സുന്ദരരാമയ്യര്‍ക്കൊപ്പമായിരുന്നു താമസം. കേരളത്തിലെ ജാതിതിരിവുകളിലും തീണ്ടല്‍ തൊടീല്‍പോലുള്ള അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അസ്വസ്ഥനായ വിവേകാനന്ദന്‍ 'കേരളം ഒരു ഭ്രാന്താലയമാണ്' എന്ന് നപ്രസ്താവിച്ചു.

1892-ല്‍ തിരുവനന്തപുരത്തുനിന്ന് രാമേശ്വരം വഴി കന്യാകുമാരിയിലെത്തി. ഹിമാലയം മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച വിവേകാനന്ദന്‍ കണ്ടത് മഹത്തായൊരു രാജ്യത്തിന്റെ ശോചനീയമായ അവസ്ഥയാണ്.

അമേരിക്കന്‍ പര്യടനത്തിനു വേണ്ട പണം പരിച്ചുകൊണ്ട് ശിഷ്യന്മാരെത്തിയപ്പോള്‍ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനാണ് വിവേകാനന്ദന്‍ ആവശ്യപ്പെട്ടത്. വിവേകാനന്ദന്റെ ശിഷ്യനായ ഖെത്രി രാജാവാണ് അമേരിക്കന്‍ പര്യടനത്തിന് സ്വാമിജിയെ നിര്‍ബന്ധിച്ചത്. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരമാണ് വിവേകാനന്ദന്‍ എന്ന പേര് സ്ഥിരമായി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

1893 മെയ് 31ന് ഖെത്രി രാജാവ് നല്‍കിയ ഫസ്റ്റ്ക്ലാസ് ടിക്കറ്റില്‍ എസ്.എസ് പെനിന്‍സുലാര്‍ എന്ന കപ്പലില്‍ മുംബൈ തുറമുഖത്തുനിന്ന് അമേരിക്കന്‍ പര്യടനത്തിനുള്ള ജൈത്രയാത്ര സ്വാമിജി ആരംഭിച്ചു. സിംഗപ്പൂര്‍, ഹോങ്കോങ്, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ യാത്രക്കിടെ സന്ദര്‍ശിച്ചു. കാനഡയിലെ വാന്‍കൂവറില്‍നിന്ന് തീവണ്ടിമാര്‍ഗമാണ് സ്വാമിജി ഷിക്കാഗോയിലെത്തിയത്.

വിശ്വമേളയുടെ അന്വേഷണവിഭാഗത്തിലന്വേഷിച്ച സ്വാമിജിക്ക്, 'മതസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല' എന്ന മറുപടിയാണ് ലഭിച്ചത്. കൈയില്‍ പണമില്ലാതെ അലഞ്ഞ വിവേകാനന്ദനെ ധനികയായ ഒരു വനിതയാണ് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ ഗ്രീക്ക് പ്രൊഫസറായ ജെ.എച്ച്.റൈറ്റിനെ പരിചയപ്പെടുത്തിയത്.

മതമഹാസമ്മേളനത്തിന്റെ നിര്‍വാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: 'ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസര്‍മാരെയും ഒന്നിച്ചുചേര്‍ത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണം. അങ്ങനെയാണ് സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ സമ്മേളനത്തില്‍ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്.

1893 സപ്തംബറില്‍ സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയിലെ കൊളംബസ് ഹാളില്‍ നടത്തിയ പ്രഭാഷണം അക്ഷരാര്‍ഥത്തില്‍ അമേരിക്കന്‍ ചേതനയെ കുലുക്കിയുണര്‍ത്തി. അടുത്ത ദിവസത്തെ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ വിവേകാനന്ദന്റെ പ്രഭാഷണവും ചിത്രവും പ്രസിദ്ധപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളനവേദിയില്‍ വിവേകാനന്ദന്‍ പന്ത്രണ്ടോളം പ്രഭാഷണങ്ങള്‍ നടത്തി.

1894-ല്‍ സ്വാമിജി ന്യൂയോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1895-ല്‍ വിവേകാനന്ദന്‍ ഫ്രാന്‍സ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനില്‍ മിസ് മുള്ളറും മിസ്റ്റര്‍ സ്റ്റര്‍ഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോര്‍ക്കിലേക്കു പോയി. 'കര്‍മയോഗ'ത്തെക്കുറിച്ച് ന്യൂയോര്‍ക്കില്‍ വെച്ച് പ്രഭാഷണം നടത്തിയ സ്വാമിജി വീണ്ടും ലണ്ടനിലെത്തി. ഇംഗ്ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ അഭേദാനന്ദ സ്വാമിയെയും അമേരിക്കയിലേത് ശാരദാനന്ദ സ്വാമികളെയും സ്വാമി വിവേകാനന്ദന്‍ ഏല്പിച്ചു.

1897 ജനവരി 15ന് ഏതാനും പാശ്ചാത്യശിഷ്യരുമൊത്ത് കൊളംബോ തുറമുഖത്തെത്തി. കൊളംബോയില്‍നിന്ന് രാമേശ്വരത്തിനടുത്തുള്ള പാമ്പനില്‍ വന്നിറങ്ങിയ സ്വാമിജിക്ക് ഭാരതമക്കളില്‍നിന്ന് വന്‍സ്വീകരണമായിരുന്നു ലഭിച്ചത്.

രാമനാട്, മധുര, തിരുച്ചി, കുംഭകോണം വഴി മദ്രാസിലെത്തിയ സ്വാമിജി, 'ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം' എന്ന പ്രധാന വിഷയത്തിലൂന്നി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഒരു പ്രവചനംപോലെ സ്വാമിജി ഇപ്രകാരം പറഞ്ഞു: 'ഇനി അമ്പതു കൊല്ലത്തേക്ക് അമ്മയായ മാതൃഭൂമി മാത്രമായിരിക്കണം ഭാരതീയരുടെ ആരാധ്യദേവത. കഥയില്ലാത്ത മറ്റ് ഈശ്വരന്മാരൊക്കെ നമ്മുടെ മനസ്സില്‍നിന്നു മാഞ്ഞുപോകട്ടെ.'

മദ്രാസില്‍നിന്ന് സ്വാമിജി കടല്‍മാര്‍ഗം കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്തയിലെത്തിയ സ്വാമിജി ആലം ബസാറിലെ സന്ന്യാസിമഠത്തില്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. സന്ന്യാസിമാരെ ലോകസേവനത്തിനായി പലയിടങ്ങളിലേക്കയച്ചു.

ബാഗ് ബസാറില്‍ നിവേദിത വിദ്യാലയം എന്ന സ്ഥാപനം സ്ഥാപിച്ചു. പില്‍ക്കാലത്ത് സ്ത്രീകള്‍ക്കു മാത്രമായി ശാരദാമഠം സ്ഥാപിക്കപ്പെട്ടു.

ആസ്ത്മയുടെ ആക്രമണവും അവിശ്രമമായ പ്രവര്‍ത്തനവും കാരണം വിവേകാനന്ദന്റെ ആരോഗ്യം തകര്‍ന്നിരുന്നു. അനാരോഗ്യം മറച്ചുവെച്ച് പടിഞ്ഞാറന്‍ നാടുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തുരീയാനന്ദന്‍, സിസ്റ്റര്‍ നിവേദിത എന്നിവര്‍ക്കൊപ്പം 1899-ല്‍ ലണ്ടനിലേക്കു പോയി.

കുറച്ചുകാലം ലണ്ടനില്‍ ചെലവഴിച്ചശേഷം സ്വാമിജി അമേരിക്കയിലേക്കു പോയി. ഷിക്കാഗോയില്‍നിന്ന് 1900ത്തില്‍ പാരീസിലെത്തി. അവിടെ യൂണിവേഴ്‌സല്‍ എക്‌സ്‌പൊസിഷനോടനുബന്ധിച്ച് നടന്ന മതചരിത്ര മഹാസഭയില്‍ സംസാരിച്ചു.

തുടര്‍ന്ന് സ്വാമിജി വിയന്ന, ഏഥന്‍സ്, കെയ്‌റോ വഴി ഇന്ത്യയിലെത്തി. രോഗം മൂര്‍ച്ഛിച്ച ആ അവസ്ഥയിലും വിവേകാനന്ദന്‍ വിശ്രമമില്ലാതെ ഇന്ത്യയെങ്ങും സഞ്ചരിച്ചു. മഠാധിപതിയുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചു.

ദരിദ്രരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുമ്പോഴാണ് സ്വാമി വിവേകാനന്ദന്‍ ഏറ്റവുമേറെ സംതൃപ്തിയനുഭവിച്ചത്. സര്‍വസംഗ പരിത്യാഗം, നിരപേക്ഷമായ കര്‍മം, വേദാന്ത ധര്‍മം എന്നിവയാണ് വിവേകാനന്ദ സന്ദേശത്തിലെ മുഖ്യ വിഷയങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ മന്ദ്രമധുരഗാനം ഭാരതം ആദ്യമായി ശ്രവിച്ചത് ആ ധീരമൊഴികളിലാണ്. ഒരു പരിവ്രാജകനായിട്ടും അദ്ദേഹം ഭാരതത്തിന്റെ സര്‍വതോന്മുഖമായ അഭിവൃദ്ധിക്കായി ചിന്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്തു. ലോകത്തെ സേവിക്കുക, സത്യത്തെ കണ്ടെത്തുക എന്നുള്ളതായിരിക്കണം ഒരു സന്ന്യാസിയുടെ രണ്ടു പ്രതിജ്ഞകളെന്ന് അദ്ദേഹം വിശ്വസിച്ചു. 1902 ജൂലൈ 4 വെള്ളിയാഴ്ച രാത്രി സ്വാമി വിവേകാനന്ദന്‍ സമാധിയടഞ്ഞു.

2018, മാർച്ച് 22, വ്യാഴാഴ്‌ച

കര്‍ണനു കിട്ടിയ ശാപം


കര്‍ണനു കിട്ടിയ ശാപം

ഹസ്തിനപുരിയില്‍ കൗരവന്മാരെയും പാണ്ഡവന്മാരെയും ദ്രോണാചാര്യര്‍ ആയുധവിദ്യ പഠിപ്പിക്കുന്ന കാലം. അവരോടൊപ്പം അസ്ത്രവിദ്യ പഠിക്കാന്‍ കൊതിച്ച് സൂതപുത്രനായ കര്‍ണനും ദ്രോണരുടെ ശിഷ്യനായി ചേര്‍ന്നു.
എല്ലാ കാര്യങ്ങളിലും കര്‍ണന്‍ അര്‍ജുനനോടൊപ്പമായിരുന്നു. അര്‍ജുനനോട് കൂടുതല്‍ വാത്സല്യമുള്ള ദ്രോണര്‍, അര്‍ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചു കൊടുത്തു. അപ്പോള്‍ കര്‍ണന്‍ തനിക്കും ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. പക്ഷേ, ദ്രോണര്‍ പറഞ്ഞു: ''നീ ക്ഷത്രിയനല്ലല്ലോ. ക്ഷത്രിയന്മാര്‍ക്കും ബ്രാഹ്മണശ്രേഷ്ഠന്മാര്‍ക്കും മാത്രമേ ബ്രഹ്മാസ്ത്രവിദ്യ പഠിക്കാന്‍ പാടുള്ളൂ!''

നിരാശനാകാതെ കര്‍ണന്‍ ആ അത്യപൂര്‍വമായ വിദ്യ പഠിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചു. മഹേന്ദ്രഗിരിയില്‍ താമസിക്കുന്ന പരശുരാമന്‍ ബ്രാഹ്മണബാലന്മാരെ ആയുധവിദ്യ ശീലിപ്പിക്കുന്നുണ്ടെന്ന് കര്‍ണന്‍ അറിഞ്ഞു. വൈകാതെ കര്‍ണന്‍ ഒരു ബ്രാഹ്മണബാലന്റെ വേഷത്തില്‍ പരശുരാമനെ ചെന്നുകണ്ടു. താന്‍ പരശുരാമന്റെ സ്വന്തം കുലമായ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണബാലനാണെന്നും തന്നെയും അസ്ത്രാഭ്യാസം ചെയ്യിക്കണമെന്നും അപേക്ഷിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ കര്‍ണനെ പരശുരാമന് ഇഷ്ടമായി. അദ്ദേഹം അതുവരെ മറ്റാര്‍ക്കും പറഞ്ഞുകൊടുക്കാതിരുന്ന പല വിദ്യകളും കര്‍ണനെ പഠിപ്പിച്ചു.

ഒരു ദിവസം ആശ്രമത്തിനടുത്ത് വില്ലും അമ്പുമെടുത്ത് തന്നെത്താന്‍ പരിശീലിച്ചുകൊണ്ടിരുന്ന കര്‍ണന്‍ മാനാണെന്നു കരുതി ഒരു മഹര്‍ഷിയുടെ പശുവിനെ അമ്പെയ്തു കൊന്നു! അതറിഞ്ഞ മഹര്‍ഷി കര്‍ണനെ ശപിച്ചു: ''നീ തോല്‍പിക്കാന്‍ ശ്രമിക്കുന്ന ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിന്റെ തേര്‍ച്ചക്രങ്ങള്‍ ഭൂമിയില്‍ താണുപോവും. ആ സമയത്ത് ശത്രു നിന്നെ കൊന്നുകളയുകയും ചെയ്യും!'' കര്‍ണന്‍ ശാപമോക്ഷത്തിന് യാചിച്ചുവെങ്കിലും മഹര്‍ഷി കനിഞ്ഞില്ല.

പരശുരാമന്‍ അതൊന്നും അറിഞ്ഞില്ല. മിടുക്കനായ ശിഷ്യനോട് വാത്സല്യം തോന്നിയ അദ്ദേഹം കര്‍ണന് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചു.

ഒരു ദിവസം ആശ്രമത്തിന്റെ ഇറയത്ത് കര്‍ണന്റെ മടിയില്‍ തലവെച്ച് പരശുരാമന്‍ കിടന്നുറങ്ങുകയായിരുന്നു. ആ സമയത്ത് ഒരു വലിയ വണ്ട് എവിടെനിന്നോ പറന്നെത്തി കര്‍ണന്റെ തുട തന്റെ കൂര്‍ത്ത കൊമ്പുകള്‍കൊണ്ട് തുളച്ചു തുടങ്ങി. സഹിക്കാന്‍ വയ്യാത്ത വേദനയുണ്ടായെങ്കിലും ഗുരുവിന്റെ ഉറക്കത്തിന് തടസ്സം വരരുതെന്നു കരുതി കര്‍ണന്‍ വേദന സഹിച്ചുകൊണ്ടിരുന്നു.

വണ്ട് തുളച്ചുതുളച്ച്കയറിയപ്പോള്‍ കര്‍ണന്റെ തുടയിലെ മുറിവില്‍ നിന്ന് ചോര ഒഴുകി പരശുരാമന്റെ ദേഹം നനഞ്ഞു. അദ്ദേഹം ഉണര്‍ന്നു. ''എന്തുപറ്റി, ഭാര്‍ഗവകുമാരാ?'', പരശുരാമന്‍ ചോദിച്ചു.
കര്‍ണന്‍ വണ്ടിനെ കാണിച്ചുകൊടുത്തു. പരശുരാമന്‍ നോക്കിയ ഉടന്‍ വണ്ട് ചത്തുവീണ് രാക്ഷസന്റെ രൂപമെടുത്തു. 'ദംശന്‍' എന്ന രാക്ഷസനായിരുന്നു അവന്‍. പണ്ട് ഭൃഗുമുനിയുടെ ഭാര്യയെ കട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച അവന്‍ മുനിശാപം മൂലം വണ്ടായിത്തീര്‍ന്നതായിരുന്നു.

ദംശന്‍പോയ ഉടന്‍ പരശുരാന്‍ കര്‍ണനോടു ചോദിച്ചു: ''യഥാര്‍ഥത്തില്‍ നീ ആരാണ്? ഇത്ര കടുത്ത വേദന സഹിക്കാനുളള കഴിവ് ബ്രാഹ്മണര്‍ക്കില്ല. ക്ഷത്രിയര്‍ക്കേ അതു സാധ്യമാവൂ. സത്യം പറയൂ!''
കര്‍ണന്‍ പരശുരാമന്റെ കാല്‍ക്കല്‍ വീണു: ''സൂതനായ അധിരഥന്റെയും രാധയുടെയും മകനായ കര്‍ണനാണ് ഞാന്‍. ബ്രഹ്മാസ്ത്രവിദ്യ അഭ്യസിക്കാനാണ് ഞാന്‍ കളവു പറഞ്ഞ് അങ്ങയുടെ ശിഷ്യനായത്. എന്നോടു ക്ഷമിക്കണം!''
പരശുരാമന്‍ കോപം സഹിക്കാനാകാതെ കര്‍ണനെ ശപിച്ചു: ''വഞ്ചകാ! നിന്റെ ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിനക്ക് ഞാന്‍ പഠിപ്പിച്ച ആയുധവിദ്യകളൊന്നും ഓര്‍മ വരാതാകട്ടെ!''

കുറ്റബോധത്തോടെ തലകുനിച്ചിരുന്ന കര്‍ണനോട് സഹതാപം തോന്നി പരശുരാമന്‍ ഇങ്ങനെയും പറഞ്ഞു: ''നിന്നെപ്പോലെ വീരനും യോഗ്യനുമായി മാറ്റൊരു ക്ഷത്രിയനുണ്ടാവില്ലെന്ന് ഗുരുവെന്ന നിലയ്ക്ക് ഞാന്‍ അനുഗ്രഹിക്കുന്നു!''
പരശുരാമന്റെ ശാപവും അനുഗ്രഹവും വാങ്ങി സന്തോഷമില്ലാതെ കര്‍ണന്‍ ഹസ്തിനപുരിയില്‍ തിരിച്ചെത്തി.
പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനനോട് പോരാടുന്ന നേരത്ത് മഹര്‍ഷിയുടേയും പരശുരാമന്റേയും ശാപങ്ങള്‍ ഫലിക്കുകയും ചെയ്തു.